തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും പാർട്ടി കേന്ദ്രങ്ങളിലേക്ക് പണമൊഴുക്കി സർക്കാർ. സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുൾപ്പെടെ മുടങ്ങികിടക്കുന്ന പശ്ചാത്തലത്തിലാണ് ജനങ്ങളെ കൂടുതൽ ദുരിത്തിലാക്കികൊണ്ടുള്ള സർക്കാരിന്റെ നടപടി. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സുവനീറിലേക്ക് അഞ്ച് ലക്ഷം രൂപയാണ് വിനോദസഞ്ചാര വകുപ്പ് അനുവദിച്ചത്.
2022 ഡിസംബർ 17 മുതൽ 19 വരെ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിലാണ് സുവനീർ പ്രദർശനം ഒരുക്കിയത്. പരിപാടിക്ക് ആവശ്യമായ തുക
ഡയറക്ടറുടെ ധന വിനിയോഗ പരിധിക്ക് പുറത്തായതിനാൽ സർക്കാർ ഇടപെട്ട് പണം അനുവദിക്കുകയായിരുന്നു.
സിപിഎം ലോക്കൽ കമ്മിറ്റി സുവനീറിലേക്ക് ടൂറിസം വകുപ്പ് 50,000 രൂപ അനുവദിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 2023 സെപ്റ്റംബറിൽ കണ്ണൂർ മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ടൂറിസം വകുപ്പ് തുക അനുവദിച്ചത്. വാർത്തകൾ പുറത്തായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് പിണറായി സർക്കാരിനെതിരെ ഉയരുന്നത്.