പാകിസ്താൻ സ്റ്റാർ പേസറായ ഹാരീസ് റൗഫിനെ വിലക്കി പിസിബി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പരിക്കിന്റെ പേരിൽ അവധിയെടുത്ത താരം ബിഗ് ബാഷിൽ കളിച്ചിരിന്നു. മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് റൗഫ് കളിച്ചത്. ഇതാണ് പിസിബിയെ ചൊടിപ്പിച്ചത്. ടീമിലെടുത്ത ശേഷം അവസാന നിമിഷമാണ് താരം പരമ്പരയിൽ നിന്ന് ഒഴിവായത്. മെഡിക്കൽ പാനൽ താരത്തിന് ഫിറ്റ്നസിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ടീമിനെ വഞ്ചിച്ചതിൽ താരത്തിനെതിരേ മുഖ്യ സെലക്ടർ വഹാബ് റിയാസ് വലിയ വിമർശനം ഉയർത്തിയിരന്നു.
അതേസമയം റൗഫിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പിസിബി ചൂണ്ടിക്കാട്ടി. താരത്തിന്റെ സെൻട്രൽ കരാർ മുൻകാല പ്രാബല്യത്തോടെ ഡിസംബർ 31ന് മുതലാണ് റദ്ദാക്കിയത്. കൂടാതെ താരത്തിന് വിദേശ ലീഗുകളിൽ കളിക്കുന്നതിനെ വിലക്കിയിട്ടുമുണ്ട്. ഇതിനായുള്ള എൻ.ഒ.സി നൽകിയിട്ടില്ല.
ജൂൺ 30വരെയാണ് വിലക്ക്. ലോകകപ്പ് മുന്നിൽ കണ്ടാണ് നീക്കം. പാക്സിതാനു വേണ്ടി കളിക്കുന്നത് ഏതൊരു കായിക താരത്തിനും ബഹുമതിയും അനുഗ്രവുമാണ്. എന്നാൽ ഒരു കാരണവുമില്ലാതെ ടീമിൽ നിന്ന് ഒഴിവായത് അംഗീകരിക്കാനാവില്ല, അത് വാർഷിക കരാറിന്റെ ലംഘനവുമാണ്.- പിസിബി അറിയിച്ചു. ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ സമ്പൂർണമായി പരാജയപ്പെട്ടിരുന്നു.