കൊൽക്കത്ത: ഒരു കൈയിൽ ഭാര്യയുടെ അറുത്തെടുത്ത തലയും മറ്റൊരു കൈയിൽ അരിവാളുമായി യുവാവ് നടുറോഡിൽ കൊലവിളി നടത്തി. ചോരയൊലിക്കുന്ന കൈയുമായെത്തിയായിരുന്നു ഇയാളുടെ കൊലവിളി. ബംഗാളിലെ പർബ മേദിനിപൂർ ജില്ലയിൽ പ്രണയ ദിനത്തിലായിരുന്നു സംഭവം. വെട്ടിമാറ്റിയ ഭാര്യയുടെ തലയയുർത്തി ഇയാൾ കൂടിനിന്നവർക്ക് നേരെ ആക്രോശിച്ചു. ഇതിന്റെ നടുക്കുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഗൗതം ഗുച്ചൈത് എന്ന 40 കാരനായ പ്രതിയാണ് അറസ്റ്റിലായത്.കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ഇയാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സമീപത്തെ ബസ് സ്റ്റോപ്പിൽ അറുത്തുമാറ്റിയ തലയും കൈയിൽപ്പിടിച്ച് കൊലവിളി നടത്തുകയായിരുന്നു. ഈ ദൃശ്യം നാട്ടുകാർ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
ഒരു മണിക്കൂറിന് ശേഷം പോലീസെത്തി ഭാര്യ ഫുൽറാണിയുടെ മൃതദേഹം കണ്ടെത്തി. ഗൗതമിന്റെ മാതാപിതാക്കളെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഇയാൾക്ക് മാനസികാസ്വാസ്ത്യം ഉണ്ടെന്നാണ് അവരുടെ വാദം. മൂന്നു വർഷം മുൻപ് അലിപോറെ മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിൽ അതിക്രമിച്ച് കടന്നിരുന്നു. ഗുരുതര പരിക്കുകളുമായി രക്ഷപ്പെടകയായിരുന്നു.