വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ വെള്ളച്ചാലിൽ പോളിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. വൈദികരുടെ പ്രാർത്ഥനയോടുകൂടി പുൽപ്പാറ സെന്റ് ജോർജ്ജ് പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ പ്രദേശത്ത് നടന്നിരുന്നു.
പോളിന്റെ കുടുംബത്തിന് 11 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഭാര്യയ്‌ക്ക് താത്കാലിക ജോലി നൽകാമെന്നും മകളുടെ ഉന്നത വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണത്തിൽ ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ മരിച്ചത്. തുടർന്ന് ജില്ലയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ പുൽപ്പള്ളി ടൗണിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൻ ജനരോഷമാണ് ഉയർന്നത്.