തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ച് കോടതി. തിരുവല്ലം സ്വദേശി വിനീതിനെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2017-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.