ഇസ്ലാമാബാദ് : പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ . അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കിയ പാക് നടപടിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു താലിബാൻ മന്ത്രി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസ് . 1971ൽ വിഭജിച്ചതുപോലെ പാകിസ്താനെ വീണ്ടും താലിബാൻ വിഭജിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനെ രണ്ടായി വിഭജിക്കും . വ്യാജ ഡ്യൂറൻഡ് ലൈനിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല . ഈ ലൈനിന്റെ മറുവശത്തുള്ള അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങൾ കൂടി ഞങ്ങൾ കൂട്ടിച്ചേർക്കുമെന്നും ഷെർ മുഹമ്മദ് പറഞ്ഞു
ഡ്യൂറൻഡ് ലൈൻ അതിർത്തിയിൽ പാകിസ്താനും താലിബാൻ സേനയും തമ്മിൽ കുറച്ചുകാലമായി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട് . അതിൽ ധാരാളം പാക് സൈനികർക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ താലിബാൻ ഡ്യൂറൻഡ് ലൈൻ വ്യാജമാണെന്ന് കണക്കാക്കുന്നു . ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയായി അംഗീകരിക്കാൻ അവർ തയ്യാറല്ല. ഈ ലൈനിന്റെ അപ്പുറത്തും അഫ്ഗാൻ പ്രദേശമുണ്ടെന്ന് താലിബാൻ പറയുന്നു.
അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താനിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ താലിബാൻ സർക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പാകിസ്താൻ നടപടി തുടരുകയാണ്.