കൊയിലാണ്ടിയിലെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രിമിച്ച സിപിഎം നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. കൊലയ്‌ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സൂചിപ്പിച്ച് എം. സ്വരാജ് പങ്കുവച്ച് പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി ശക്തമായി വിമർശിച്ചു.
“മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്. വാഹനത്തിൽ മൈക്ക് കെട്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച് നാദാപുരത്ത് 1988ൽ ഒമ്പത് മുസ്ലിങ്ങളുടെ ജീവൻ എടുത്തു. സത്യാനന്തര കാലത്ത് അത് ഫേസ്ബുക്ക് വഴി എന്നേയുള്ളൂ.. പക്ഷെ, ഒത്തില്ല” – ഇതായിരുന്നു സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സ്വരാജ് കൂടാതെ, എം വിജിൻ എംഎൽഎ, പി.കെ ശശി എന്നിവരും കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വ്യാജ പ്രചാരണം നടത്താൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ സിപിഎം പ്രവർത്തകനായിരുന്ന പ്രതിയെ പോലീസ് പിടികൂടിയതോടെ എൽഡിഎഫ് നേതാക്കൾ പോസ്റ്റ് തിരുത്തി മൗനത്തിലാണ്.
Read more at: കൊയിലാണ്ടിയിലെ കൊല; ആർഎസ്എസിന്റെ തലയിലിടാൻ മത്സരിച്ച് സിപിഎം നേതാക്കൾ; പാർട്ടിക്കാരൻ പെട്ടതോടെ പോസ്റ്റ് മുക്കൽ മഹാമഹം