ന്യൂഡൽഹി: രവി നദിയിലെ ഷാപൂർ അണക്കെട്ട് സാധ്യമാക്കി മോദി സർക്കാർ. വിഭജനം മുതലുള്ള ജലപ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമാകുന്നത്. പഞ്ചാബിന്റെയും ജമ്മു കശ്മീരിന്റെയും അതിർത്തിയിലുള്ള ഷാപൂർ അണക്കെട്ട് പൂർത്തിയായതോടെ രവി നദിയിൽ നിന്ന് പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് പൂർണമായും നിലച്ചു. ഇതോടെ പാകിസ്താന് ലഭിച്ചിരുന്ന 1150 ക്യുസെക്സ് ജലത്തിന്റെ പ്രയോജനം ജമ്മു കശ്മീർ മേഖലയ്ക്ക് ലഭിക്കും.
കഠുവ, സാംബ ജില്ലകളിലെ 32,000 ഹെക്ടർ ഭൂമിക്ക് പ്രയോജനം ചെയ്യുന്ന ജലസേചന ആവശ്യങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കും. ജലസേചനത്തിനും ജലവൈദ്യുത ഉത്പാദനത്തിനും ഷാപൂർ അണക്കെട്ട് പദ്ധതി നിർണായക സ്ഥാനമാണുള്ളത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പദ്ധതിക്ക് നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. 1960-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം രവി, സത്ലജ്, ബിയാസ് നദികളിലെ ജലത്തിന്മേൽ ഇന്ത്യയ്ക്കും, സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
ഷാപൂർ കണ്ടി ബാരേജിന്റെ പൂർത്തീകരണം ഇന്ത്യയെ രവി നദി പരമാവധി ഉപയോഗപ്പെടുത്താൻ അനുവദിക്കുന്നു, പഴയ ലഖൻപൂർ അണക്കെട്ടിൽ നിന്ന് മുമ്പ് പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇപ്പോൾ ജമ്മു കശ്മീരിലും പഞ്ചാബിലും ഉപയോഗിക്കാനാകും.