അന്താരാഷ്ട്ര ടി20യിലെ അതിവേഗ സെഞ്ച്വറിക്ക് ഉടമയായി നമീബിയൻ താരം. ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ എന്ന 22-കാരനാണ് പുതിയ ചരിത്രം സൃഷ്ടിച്ചത്. നേപ്പാളിനെതിരെ 33 പന്തിലാണ് യുവതാരം മൂന്നക്കം കടന്നത്. ത്രിരാഷ്‌ട്ര പരമ്പരയിലായിരുന്നു റെക്കോർഡ്. ഈറ്റണിന്റെ 92 റൺസും ബൗണ്ടറിയിൽ നിന്നായിരുന്നു. 36 പന്തിൽ 101 റൺസെടുത്ത താരം ഇന്നിംഗ്സിന്റെ 11-ാം ഓവറിലാണ് ക്രീസിലെത്തുന്നത്.
നേപ്പാൾ താരം കുശാൽ മല്ലയുടെ റെക്കോർഡാണ് നബീബിയൻ താരം മറികടന്നത്. 11 ബൗണ്ടറിയും 8 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയിലായിരുന്നു യുവതാരത്തിന്റെ ഇന്നിംഗ്സ്. 280.56 പ്രഹര ശേഷിയിലാണ് താരം വിസ്ഫോടന ബാറ്റിംഗ് കാഴ്ചവച്ചത്. 206/4 എന്ന മികച്ച ടോട്ടലും ഉയർത്താൻ അവർക്ക് കഴിഞ്ഞു.
നാലാം വിക്കറ്റിൽ ക്രൂഗെറുമായി 135 റൺസിന്റെ കൂട്ടുക്കെട്ടാണ് ലോഫ്റ്റി ഈറ്റൺ പടത്തുയർത്തിയത്. മറുപടി ബാറ്റിംഗിൽ നേപ്പാളിന് 186 റൺസ് മാത്രമേ നേടാനായുള്ളു. നമീബിയ 20 റൺസിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. 35 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഡേവിഡ് മില്ലറും ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുമാണ് ഈറ്റണ് പിന്നിലുള്ള പ്രമുഖ താരങ്ങൾ.