വയനാട്: എസ്എഫ്‌ഐ ഗുണ്ടകളുടെ പരസ്യവിചാരണയെ തുടർന്ന് ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെതിരെ മരണശേഷവും വ്യാജപരാതി നൽകി എസ്എഫ്‌ഐ.
സിദ്ധാർത്ഥ് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതി കോളേജ് അധികൃതർക്ക് ലഭിക്കുന്നത് ഫെബ്രുവരി 18-നാണ്. 19ന് പരാതി സ്വീകരിക്കുകയും 20 ന് ഇന്റേർണൽ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിക്ക് പരാതി കൈമാറുകയും ചെയ്തു. ഈ പരാതി കെട്ടിച്ചമച്ചതാണെന്നാണ് സൂചന. വാലന്റൈൻസ് ഡേയോട് അനുബന്ധിച്ചുണ്ടായസംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.
ഈ സംഭവത്തിന്റെ പേരിലാണ് സിദ്ധാർത്ഥിനെ എസ്എഫ്‌ഐ ഗുണ്ടകൾ പരസ്യവിചാരണ നടത്തിയതും ക്രൂരമർദ്ദനത്തിന് ഇരയാക്കിയതും. പിന്നാലെ മനോവിഷമത്തിൽ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തിട്ടും കമ്മിറ്റി പരാതി പരിശോധിക്കുകയായിരുന്നു. എന്നാൽ ആരോപിതനായ സിദ്ധാർത്ഥിന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ഐസിസി റിപ്പോർട്ട്.
എസ്എഫ്‌ഐയെ വെള്ളപ്പൂശുന്ന രീതിയിലുള്ള സമീപനമാണ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എസ്എഫ്‌ഐ പ്രവർത്തകനാണ് സിദ്ധാർത്ഥ് എന്ന രീതിയിലുള്ള ഫ്‌ളക്‌സ് ഡിവൈഎഫ്‌ഐ പ്രവർത്തകർ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ തന്റെ മകനെ എസ്എഫ്ഐ പ്രവർത്തകനാക്കാൻ ശ്രമിക്കുകയാണെന്നും തന്റെ അറിവിൽ മകന് രാഷ്‌ട്രീയമില്ലെന്നും പറഞ്ഞ് പിതാവ് ടി. ജയപ്രകാശ് രംഗത്തെത്തിയിരുന്നു.















