ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇന്ത്യ ‘ഒരു ബുള്ളിയല്ല’ എന്ന പരാമർശത്തെ പ്രശംസിച്ച് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. കഴിഞ്ഞയാഴ്ച നടന്ന ഒരു പരിപാടിയിൽ, ഉപഭൂഖണ്ഡത്തിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്ത്യയെ ഒരു ‘ബുള്ളീയിംഗ് ‘ ആയി കാണുന്നുണ്ടോ എന്ന് ജയശങ്കറിനോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഇതിന് അതേഭാഷയിൽ മന്ത്രി നൽകിയ മറുപറി വൈറലായിരുന്നു. “വാഹ്.. കൃത്യമായി പറഞ്ഞു സർ, എന്ന കുറിപ്പൊടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ അമിതാഭ് ബച്ചൻ പങ്കുവെച്ചത്.
ബുള്ളി ചെയ്യപ്പെട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരമാർശമായിരുന്നു മാദ്ധ്യമപ്രവർത്തകർ ജയശങ്കറിനോട് ഉന്നയിച്ചത്. എന്നാൽ ഭാരതത്തിനെതിരെ പരോക്ഷമായി കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെ മുയിസു നടത്തിയ ആരോപണത്തിന് അതേഭാഷയിൽ ഉത്തരം നൽകുകയായിരുന്നു വിദേശകാര്യമന്ത്രി.
ഇന്ത്യ ബുള്ളിയിംഗ് രാജ്യം ആണെങ്കിൽ അയൽവാസികൾ പ്രശ്‌നത്തിലായിരിക്കുമ്പോൾ 4.5 ബില്യൺ ഡോളർ നൽകി സഹായിക്കില്ലെന്ന് ജയശങ്കർ പ്രതികരിച്ചു. ബുള്ളീസ് ഒരിക്കലും അവരുടെ നയങ്ങളിലോ നിയമങ്ങളിലോ രീതികളിലോ വ്യത്യസ്തത വരുത്തില്ല. പ്രത്യേകിച്ചും ലോകത്തിന്റെ ഒരു വശത്ത് ഭക്ഷണം, ഇന്ധനം, വളം, വാക്സിൻ എന്നിവ ആവശ്യമായി ഉയരുമ്പോൾ, അത്തരം ഘട്ടങ്ങളിൽ ആവശ്യക്കാരെ സഹായിക്കാനെത്തുന്നവരെ ബുള്ളികളെന്ന് വിളിക്കാൻ കഴിയില്ലെന്നും ശക്തമായ ഭാഷയിൽ അദ്ദേഹം വ്യക്തമാക്കി.