തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്ഥാനം ആടിയുലയുമ്പോഴും നവകേരള സദസിന് മുഖ്യമന്ത്രിയുടെ പോസ്റ്റർ അടിച്ചിറക്കിയതിൽ കരാർ കമ്പനിക്ക് പണം അനുവദിച്ച് ധനവകുപ്പ്. നവ കേരള സദസിന്റെ പ്രചരണത്തിനായി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചിറക്കിയത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ യാതൊരു ക്വട്ടേഷനും നൽകാതെയാണ് പിആർഡി കരാർ സി ആപ്റ്റിന് നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാരുടെ പെൻഷൻ, ശമ്പളം തുടങ്ങി വിവിധ ഇനങ്ങളിൽ കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയായി സർക്കാർ നൽകാനുള്ളത്. ഇതിനിടയിലും മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവ കേരള സദസിനുമായി പോസ്റ്ററുകൾ അടിച്ചിറക്കിയ വകയിലും കോടിക്കണക്കിന് രൂപയാണ് ധനംവകുപ്പ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കും 33 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.