കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗിക അതിക്രമ കേസ് പ്രതി ഷെയ്ഖ് ഷാജഹാനെ ഉടൻ സിബിഐയ്‌ക്ക് കൈമാറാൻ വീണ്ടും ആവശ്യപ്പെട്ട് കോടതി. കൊൽക്കത്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.
ഷാജഹാനെ സിബിഐയ്‌ക്ക് കൈമാറണമെന്ന ആദ്യ നിർദ്ദേശം അവഗണിച്ചതിന് പശ്ചിമ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കോടതിയലക്ഷ്യ നോട്ടീസ് നൽകിയായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം. ബുധനാഴ്ച വൈകിട്ട് നാലരയോടെ പ്രതിയെ കൈമാറണമെന്ന് രണ്ടാമതും കോടതി നിർദ്ദേശിച്ചു.
സന്ദേശ്ഖാലി വിഷയത്തിൽ പോലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വലിയ രാഷ്‌ട്രീയ സ്വാധീനമുള്ളയാളാണ് പ്രതിയെന്നും ഷെയ്ഖ് ഷാജഹാനെ സിബിഐയ്‌ക്ക് കൈമാറിയേ തീരൂവെന്നും പോലീസിനോട് കോടതി പറഞ്ഞു.