ലക്നൗ : ‘ഞങ്ങൾ മോദിയുടെ കുടുംബമാണ്’ എന്ന പോസ്റ്റർ വീടുകളിൽ പതിച്ച് മുസ്ലീങ്ങൾ. യുപിയിലെ ബറേലിയിലെ നിരവധി മുസ്ലീം കുടുംബങ്ങളാണ് വീടുകളിൽ ഈ പോസ്റ്ററുകൾ പതിക്കുന്നത് . ഇവർ മോദി സർക്കാരിന്റെ പദ്ധതികളുടെ നേട്ടങ്ങൾ മറ്റ് മുസ്ലീം വിശ്വാസികളോട് പറയുകയും അദ്ദേഹത്തെ ഒരിക്കൽ കൂടി പ്രധാനമന്ത്രിയാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട് .
കുടുംബബന്ധത്തെക്കുറിച്ചുള്ള ലാലു യാദവിന്റെ പ്രസ്താവനയ്ക്കെതിരെയും ഇക്കൂട്ടർ എതിർപ്പ് പ്രകടിപ്പിച്ചു. മോദി സർക്കാർ പൂർത്തിയാക്കിയ രണ്ട് ടേമുകളിലും ഒരു വിവേചനവും ഉണ്ടായിരുന്നില്ലെന്ന് ബറേലിയിലെ പല മുസ്ലീം കുടുംബങ്ങളും പറയുന്നു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം മുസ്ലീം കുടുംബങ്ങൾക്കും ലഭിച്ചു. ഇവരെല്ലാം മോദി ജിയോടൊപ്പമാണെന്നും അദ്ദേഹം മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറയുന്നു.
സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ആർജെഡി നേതാവ് ലാലു യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച പ്രധാനമന്ത്രി മോദി, 140 കോടി രാജ്യക്കാരും എന്റെ കുടുംബമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളടക്കം തങ്ങളുടെ എക്സ് പ്രൊഫൈലിൽ പേരിന് മുന്നിൽ ‘മോദിയുടെ കുടുംബം’ എന്ന് എഴുതാൻ തുടങ്ങിയത്. നിലവിൽ രാജ്യം മുഴുവൻ ഈ ക്യാമ്പെയ്ൻ ഏറ്റെടുത്തു കഴിഞ്ഞു.