ഇസ്ലാമാബാദ് : പാകിസ്താന്റെ അടുത്ത രാഷ്‌ട്രപതിയായി ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സഖ്യകക്ഷി നേതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുമ്പോഴാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. നാളെയാണ് പാകിസ്താനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
രാജ്യത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിൽ സഖ്യസർക്കാർ മൂന്നിൽ രണ്ട് വോട്ടുകൾ നേടിയെന്നും, രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നും ഷെഹബാസ് ഷെരീഫ് പറയുന്നു. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി പ്രതിസന്ധി രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ ഷെഹബാസ് ഷെരീഫ്, സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും വ്യക്തമാക്കി.
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മറികടക്കാൻ ഷെഹബാസ് ഷെരീഫുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ആസിഫ് അലി സർദാരി തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെടെ ഗുണപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകുമെന്നും സർദാരി പറയുന്നു. അതേസമയം പതിനെട്ടാം ഭേദഹതി രാജ്യത്തിന്റെ ഭരണഘടനാ ചരിത്രത്തിലെ വലിയ നേട്ടമാണെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രശംസിച്ചു. ആസിഫ് അലി സർദാരി പ്രസിഡന്റായി ചുമതലയേറ്റെടുത്താൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സഖ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും ബിലാവൽ ഭൂട്ടോ അഭിപ്രായപ്പെട്ടു.