മുംബൈ : ദർഗ സന്ദർശിക്കാനെത്തിയ 24 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 50 കാരനായ മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് അറസ്റ്റിൽ . ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ കിച്ചോച്ച ഷെരീഫ് എന്ന ദർഗ സന്ദർശിക്കാനാണ് മുംബൈ സ്വദേശിനിയായ യുവതി കുടുംബത്തോടൊപ്പം എത്തിയത് .
ഇവിടെവെച്ച് ദർഗയിലെ മൗലാന മുഹമ്മദ് അഷ്‌റഫിനെ യുവതി പരിചയപ്പെട്ടു. ഭൂത,പ്രേത ബാധകളുടെ ആക്രമണത്തിന് യുവതി ഇരയാവുകയാണെന്നും , തന്റെ ആത്മീയ ശക്തി ഉപയോഗിച്ച് യുവതിയെ സുഖപ്പെടുത്താമെന്നും മുഹമ്മദ് അഷ്‌റഫ് യുവതിയോട് പറഞ്ഞു .
ആത്മീയ ചികിത്സയ്‌ക്കായി യുവതിയുടെ കുടുംബാംഗങ്ങളോട് പുറത്ത് നിൽക്കാൻ മൗലാന ആവശ്യപ്പെട്ടു. തുടർന്ന് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കി . പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ, കുടുംബത്തെ ഇല്ലാതാക്കുമെന്ന് മൗലാന അഷ്റഫ് ഭീഷണിപ്പെടുത്തി.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നു. തുടർന്ന് യുവതി സംഭവിച്ചതൊക്കെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാൽ, പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു മുഹമ്മദ് അഷ്‌റഫിന്റെ ഭീഷണി.
എന്നാൽ യുവതി മൗലാനയ്‌ക്കെതിരെ ബാസ്ഖരി സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് മൗലാന മുഹമ്മദ് അഷ്‌റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .