ഷിംല: രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാതെ ഹിമാചൽ. ആറ് വിമത കോൺഗ്രസ് എംഎൽഎമാരുൾപ്പടെ 11 പേർ ഉത്തരാഘണ്ഡിലെന്ന് റിപ്പോർട്ട്. ഡെറാഡൂൺ എയപർപോർട്ടിലെത്തിയ എംഎൽഎമാർ സിംഗ്ടാലിയിലെ റിസോർട്ടിലെത്തിയെന്നും റിപ്പോർട്ടികളുണ്ട്. മൂന്ന് സ്വതന്ത്രരും സംഘത്തിലുള്ളതായി വിവരങ്ങൾ വരുന്നു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന ഹിമാചലിൽ കോൺഗ്രസ് തകർച്ചയുടെ വക്കത്താണ്.
68 അംഗ നിയമസഭയിൽ കോൺഗ്രസിനുള്ളത് 40 എംഎൽഎമാരാണ്. ബിജെപിക്കുള്ളത് 25 പേരുമാണ്. മൂന്ന് സ്വതന്ത്രരും നിയമസഭയിൽ ഉൾപ്പെടുന്നു എന്നിട്ടും രാജ്യസഭാ തിരിഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ് വിയെ വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. കോൺഗ്രസ് എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായ പ്രതിസന്ധി മറനീക്കിയത്.
രജീന്ദർ റാണാ, സുധീർ ശർമ, ഇന്ദ്രദത്ത് ലഖൻപാൽ, രവി ഠാക്കൂർ, ചൈതന്യ ശർമ, ദേവേന്ദ്ര ഭൂട്ടോ എന്നിവരാണ് റിസോർട്ടിൽ ക്യാമ്പ് ചെയ്യുന്ന കോൺഗ്രസ് എംഎൽഎമാർ. ആശിഷ് ശർമ, ഹോഷിയാർ സിംഗ്, കെ.എൽ. ഠാക്കൂർ എന്നിവരാണ് മൂന്ന് സ്വതന്ത്രർ. കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ. വിഷയം കോടതി പരിഗണിച്ച ശേഷമാകും ഇവർ തിരികെ ഹിമാചലിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.