ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി 5 മിസൈലിന്റെ പരീക്ഷണ ദൗത്യം വിജയകരമായതിന് പിന്നാലെ ഡിആർഡിഒയുടെ ശാസ്ത്രജ്ഞരെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സിലൂടെയാണ് കേന്ദ്രമന്ത്രി ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിനമാണ് ഇന്ന്. തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഈ നിമിഷം ഞാൻ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപാടിന്റെ ഭാഗമാണിത്- അമിത് ഷാ എക്സിൽ കുറിച്ചു.
A momentous day for our nation.
Heartfelt congratulations to our @DRDO_India scientists and citizens for the successful Mission Divyastra, the first flight test of the indigenously developed Agni-5 missile.
The missile equipped with cutting-edge Multiple Independently…
— Amit Shah (Modi Ka Parivar) (@AmitShah) March 11, 2024
ദിവ്യാസ്ത്ര ദൗത്യത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചു. മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ ആദ്യ പറക്കലിൽ വിജയം കണ്ടതിൽ സന്തോഷമുണ്ട്. ഈ അപൂർവ വിജയത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞരെയും മുഴുവൻ സംഘത്തെയും അഭിനന്ദിക്കുന്നുവെന്നും അവരെയോർത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
India today successfully tested Mission Divyastra – the first flight test of indigenously developed Agni-5 missile with Multiple Independently Targetable Re-entry Vehicle (MIRV) technology and joined the select group of nations who have MIRV (Multiple Independently Targetable…
— Rajnath Singh (मोदी का परिवार) (@rajnathsingh) March 11, 2024
ഇന്ത്യയിൽ നിന്നും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന മിസൈലാണ് അഗ്നി 5. 600 കിലോമീറ്റർ മുതൽ 7,000 കിലോമീറ്റർ വരെ ദൂരപരിധിയിലെത്താൻ ഇതിന് സാധിക്കും. 17 മീറ്റർ നീളവും 50 ടൺ ഭാരവുമുള്ള അഗ്നി 5 മിസൈൽ രാജ്യത്തിന്റെ ആയുധ ശേഖരത്തിലെ ഏറ്റവും ശക്തമായ ആയുധമാണ്.