ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ കേന്ദ്രം അനുവദിച്ച സഹായം പോരെന്ന നിലപാടിൽ കേരള സർക്കാർ. 5,000 കോടി രൂപ നൽകാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളി. ഈ മാസം 5,000 കോടി രൂപ നൽകുമെന്നും അടുത്ത സാമ്പകത്തിക വർഷത്തെ പരിധിയിൽ നിന്ന് കുറയ്ക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. എന്നാൽ വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളത്തിന്റെ വാദം. കേന്ദ്രം വാഗ്ദാനം ചെയ്ത 5,000 കോടി രൂപ വാങ്ങിക്കൂടെയെന്ന് കോടതി ആരാഞ്ഞു. അടുത്ത വ്യാഴാഴ്ച കേസിൽ വിശദമായ വാദം കേൾക്കും.