സൈനികരുടെ വീരമൃത്യുവിനെ അധിക്ഷേപിച്ച ആന്റോ ആന്റണി എം.പിക്കെിരെ രൂക്ഷവിമർശനമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സൈനികരുടെ വീരമൃത്യുവിനെ അധിക്ഷേപിക്കുന്നു. ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ ആക്രമണം നടത്തിയപ്പോൾ ഇതേ ആൾക്കാർ തന്നെ വ്യോമസേനയെ പരിഹസിക്കുന്നു. ശ്രദ്ധ ലഭിക്കാൻ വേണ്ടി വികാരപരമായ കാര്യങ്ങൾ പറയുകയാണ് ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
2019 തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസും ഇവരുടെ പുതിയ സുഹൃത്ത് അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള പ്രതിപക്ഷവും ഇതേ കാര്യം പറഞ്ഞിരുന്നു. കോൺഗ്രസിന്റെ വാക്കുകൾ ജനങ്ങൾ തള്ളിക്കളയണം. അവർക്ക് നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും യുവാക്കളുടെ ഭാവിയെക്കുറിച്ചും ഒന്നും അറിയില്ല. ഇത് ആൻ്റോ ആൻ്റണിയുടെ മാത്രം അഭിപ്രായമല്ല, കോൺഗ്രസ് പ്രത്യയ ശാസ്ത്രത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ആൻ്റോ ആൻ്റണിക്കോ രാഹുലിനോ ആരെങ്കിലും ശ്രദ്ധ നൽകുമെന്ന് കരുതുന്നില്ല. അവർക്കൊന്നും രാജ്യത്തിന് എന്താണ് വേണ്ടതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുൽവാമയിൽ പാകിസ്താന് പങ്കില്ലെന്നായിരുന്നു ആന്റോ ആന്റണിയുടെ വാദം. സ്ഫോടനം നടന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. അന്ന് 42 ജവാൻമാരെ ഹെലികോപ്റ്ററിൽ എത്തിച്ചില്ല, പകരം റോഡ് മാർഗമാണ് കൊണ്ടുപോയത്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതെല്ലാം സത്യപാൽ മാലിക് പറഞ്ഞെന്നുമായിരുന്നു ആന്റോ ആന്റണിയുടെ വാദങ്ങൾ.