പാകിസ്താൻ വാദങ്ങളുടെ മുനയൊടിച്ച് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ്. അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചങ്ങിനെയും പൗരത്വ നിയമത്തെയും കുറിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രതിനിധി നടത്തിയ പരാമർശത്തിനായിരുന്നു രുചിരയുടെ മറുപടി. ലോകം മുന്നോട്ടുപോകുമ്പോഴും ഒരേ കാര്യം തന്നെയാണ് ചിലർ തുടർച്ചയായി പറയുന്നതെന്നായിരുന്നു മറുപടി.
‘ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള നടപടികൾ’ എന്ന പ്രമേയത്തെ യുഎൻ അംഗീകരിച്ചതിന് പിന്നാലെയാണ് പാക് പ്രതിനിധി മുനീർ അക്രം അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചങ്ങിനെയും പൗരത്വ നിയമത്തെയും പരാമർശിച്ചത്. എന്നാൽ ഇതിനെ ശക്തമായ വാക്കുകളിൽ എതിർക്കുകയും സ്ഥിരം പല്ലവി എന്ന തരത്തിൽ അവഗണിക്കുകയായുമായിരുന്നു രുചിര.
ഒരു പ്രതിനിധി സംഘം സ്ഥിരമായി ഒരേ വാദങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. ലോകം പുരോഗമിക്കുമ്പോഴും തകർന്ന വാദങ്ങളിൽ തന്നെ തുടരുകയാണെ് അവരെന്നും രുചിര പറഞ്ഞു.