ടോക്കിയോ: നെഗറ്റീവ് പലിശനിരക്ക് നയത്തിൽ മാറ്റം വരുത്താനൊരുങ്ങി ജപ്പാൻ. 2007 നു ശേഷം ഇതാദ്യമായാണ് ജപ്പാൻ നയത്തിൽ മാറ്റം വരുത്തുന്നത്. ദീർഘനാളത്തെ പണച്ചുരുക്കത്തിൽ നിന്ന് സാമ്പത്തിക മേഖല കരകയറാൻ തുടങ്ങിയതാണ് നയ വ്യതിയാനത്തിന് ജാപ്പനീസ് കേന്ദ്ര ബാങ്കിനെപ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 17 വർഷങ്ങളായി തുടർന്നു വന്ന രീതിക്ക് വിപരീതമായി നെഗറ്റീവ് 0.1 ശതമാനത്തിൽ നിന്ന് 0.1 ശതമാനത്തിലേക്ക് ഉയർത്താനാണ് ബാങ്ക് തീരുമാനമെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബാങ്ക് നിർണായകമായ തീരുമാനം എടുത്തത്.
1990 മുതൽ ജപ്പാനിലെ സാമ്പത്തിക സ്തംഭനാവസ്ഥ പരിഹരിക്കാൻ ബാങ്ക് ഓഫ് ജപ്പാൻ നിരന്തരം പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. ചില ന്യൂനതകൾ നിലനിൽക്കുന്നുവെങ്കിലും ജപ്പാനിലെ സമ്പദ് വ്യവസ്ഥയിൽ പുരോഗതി പ്രകടമായിട്ടുണ്ടെന്ന് ബാങ്ക് പ്രസ്താവനയിറക്കിയിരുന്നു. പണപ്പെരുപ്പം ഉയർന്നതാണ് ബാങ്ക് ഓഫ് ജപ്പാനെ ഇതിന് നിർബന്ധിതമാക്കിയത്. അതോടൊപ്പം പ്രമുഖ കമ്പനിയായ ടൊയോട്ട ഉൾപ്പടെ പലപ്രമുഖ കമ്പനികളും ശമ്പള വർദ്ധനവ് നടപ്പിലാക്കിയിരുന്നു ഇതു നയമാറ്റത്തിന് പ്രധാന കാരണയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ രാജ്യത്തെ പണപ്പരുപ്പത്തിലേക്ക് എത്തിക്കാൻ ബാങ്ക് ഓഫ് ജപ്പാൻ നടപ്പിലാക്കിയ നയങ്ങളുടെ യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്.
ജാപ്പനീസ് ഗവൺമെന്റ് ബോണ്ടുകളുടെ വരുമാനം 0% നിലനിർത്തുന്നതിന്റ ഭാഗമായി എടുത്ത യീൽഡ് കർവ് കൺട്രോൾ എന്ന നയവും ഇതിന്റെ ഭാഗമായി ഉപേക്ഷിക്കാൻ ബാങ്ക് തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ ദീർഘകാല സർക്കാർ ബോണ്ടുകളുടെ നിരക്കുകളിൽ മാറ്റമില്ല എന്നാണ് ലഭ്യമായ വിവരം.2016-ലാണ് ബാങ്ക് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്. ചെറിയതോതിലുള്ള ജിഡിപിവർദ്ധിപ്പിക്കുന്നതിന്റേയും ഭാഗമായി ഇതിനെ കാണാമെന്നാണ് റേറ്റിംഗ് ഏജൻസിയായ മോർഗന്റെ സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
സമീപമാസങ്ങളിലായി ജപ്പാനിൽ പണപ്പെരുപ്പം ബാങ്ക് ഓഫ് ജപ്പാന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് ഉയർന്നിരിന്നു.ഇത് ബാങ്ക് ഓഫ് ജപ്പാന്റെ നയത്തിൽ മാറ്റം വരാൻ കാരണമാകുമെന്ന്ഊഹാപോഹങ്ങൾ ഉയർന്നിരുന്നിരുന്നു. ദീർഘ കാലത്തെ ബാങ്ക് ജപ്പാന്റെ പലിശ നയം ബാങ്കുകളുടെ ലാഭക്ഷമത കുറച്ചിരുന്നു, അതോടൊപ്പം ജാപ്പനീസ് നാണയമായ യെന്നിന്റെ മൂല്യം കുറയ്‌ക്കുകയും ചെയ്തു. നയ വ്യതിയാനത്തോടെ ജപ്പാന്റെ സാമ്പത്തിക വലിയ മാറ്റം പ്രകടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.