ഇസ്ലാമബാദ്: പാകിസ്താനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ അഹമ്മദിയകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലന്ന് റിപ്പോർട്ട്. പതിവിന് വിരുദ്ധമായി ഇലക്ഷൻ കമ്മീഷൻ അഹമ്മദിയകൾക്ക് മാത്രമായി പ്രത്യേക വോട്ടർ പട്ടികയുണ്ടാക്കിയെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതൊടെയാണ് ഈ വിഭാഗക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറത്തായത്.
പാകിസ്താനിൽ അഹമ്മദിയകളെ മുസ്ലീങ്ങളായി പരിഗണിക്കുന്നില്ല. 1974-ൽ സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിലാണ് ഈ വിഭാഗത്തെ അമുസ്ലീങ്ങളായി പ്രഖ്യാപിച്ചത്. പാക് ഭരണഘടന പ്രകാരവും ഇവർ ഇസ്ലാംമതത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ പ്രത്യേക വോട്ടർ പട്ടികയിൽ പ്രതിഷേധിച്ച് വിഭാഗം മുഴുവനായി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതണോയെന്നും വ്യക്തമല്ല.
ഹിന്ദുക്കളെ പോലെ ഭരണകൂടത്തിൽ നിന്നും പീഡനം ഏറ്റുവാങ്ങുന്ന ജനവിഭാഗമാണ് അഹമ്മദിയകൾ. പാക് ആണവ പദ്ധതിയുടെ സ്ഥാപകനും നോബേൽ ജേതാവുമായ സലാം ഈ വംശജനാണ്. പാക് ഭരണകൂടം തങ്ങളോട് കാണിക്കുന്ന വിവേചനത്തിൽ മനംനോന്ത് അദ്ദേഹം വർഷങ്ങളോളം പ്രവാസജീവിതമാണ് നയിച്ചത്.