രാമനവമി ദിനത്തിൽ അയോദ്ധ്യയിൽ 30 ലക്ഷത്തോളം ഭക്തർ എത്തുമെന്ന് റിപ്പോർട്ട് . രാമക്ഷേത്ര നിർമാണ സമിതിയുടെ ദ്വിദിന യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത് . ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര അധ്യക്ഷനായിരുന്നു . അതേസമയം ഈ വർഷം രാമനവമിയിൽ രാംലല്ലയുടെ നെറ്റിയിൽ സൂര്യ കിരണങ്ങൾ പതിക്കുക സാധ്യമല്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ക്ഷേത്രത്തിന്റെ ഗോപുര നിർമാണം പൂർത്തിയാക്കിയ ശേഷമേ ഇതിന് കഴിയൂവെന്നാണ് ശാസ്ത്രജ്ഞരുടെ സംഘം പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ, രണ്ട് രാമനവമിക്ക് ശേഷമേ രാംലല്ലയുടെ നെറ്റിയിൽ സൂര്യാകിരണങ്ങൾ പതിക്കുന്നത് ദൃശ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 18 മാസത്തിനുള്ളിൽ ക്ഷേത്രത്തിന്റെ ഒന്നാം നില, രണ്ടാം നില, പാർക്കോട്ട, ശേശവതാർ ക്ഷേത്രം, സപ്തർഷി ക്ഷേത്രം എന്നിവയുടെ നിർമാണം പൂർത്തിയാകുമെന്ന് ചമ്പത് റായ് പറഞ്ഞു. തീർഥാടകരുടെ സൗകര്യാർഥം നിർമിക്കുന്ന പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്ററിന്റെ നിർമാണത്തിന്റെ പകുതിയും പൂർത്തിയായി. ഏപ്രിൽ 14 മുതൽ ഭക്തർ രാമനവമി ആഘോഷങ്ങൾക്കായി അയോദ്ധ്യയിൽ എത്തിത്തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. രാമജന്മോത്സവം ഏപ്രിൽ 17 ന് ആഘോഷിക്കും. രാമനവമി ഉത്സവത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് രാമഭക്തർ ഒരാഴ്ചയോളം ഇവിടെ സന്നിഹിതരായിരിക്കും.
2.25 ലക്ഷം ഭക്തർ മാർച്ച് 10 ന് രാംലല്ലയെ ദർശിച്ചതായി അദ്ദേഹം പറഞ്ഞു. മാർച്ച് 17 ന് ഏകദേശം 1.75 ലക്ഷം ഭക്തരാണ് രാംലല്ലയെ ദർശിച്ചത്. സാധാരണ ഈ ദിവസങ്ങളിൽ ഒരു ലക്ഷം മുതൽ 1.25 ലക്ഷം വരെ സന്ദർശകരാണ് ദർശനത്തിന് എത്തുന്നത്.