മലപ്പുറം: ജില്ലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു. ചോക്കാട് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിലാണ് പുലിയിറങ്ങിയത്. കാട്ടുപന്നിയെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. എസ്റ്റേറ്റിൽ പണിക്കായി എത്തിയ ടാപ്പിംഗ് തൊഴിലാളികളും എസ്റ്റേറ്റ് ജീവനക്കാരുമാണ് പുലിയെ കണ്ടത്.
ഇതോടെ നാട്ടുകാരെയും വനംവകുപ്പിനെയും ഇവർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പന്നിയുടെ അവശിഷ്ടങ്ങൾ കണ്ടത്തിയത്. കഴിഞ്ഞ വർഷവും പുല്ലംങ്കോട് എസ്റ്റെയ്റ്റിൽ പുലി ഇറങ്ങിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീണ്ടും പുലിയിറങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങൾ.















