മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന പേരിൽ ആശുപത്രിയിൽ എത്തിച്ച രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത. മലപ്പുറം കാളികാവ് ഉദരംപൊയിലിൽ മുഹമ്മദ് ഫാരിസിന്റെ മകൾ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. കുഞ്ഞിനെ പിതാവ് ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് പരാതി.
ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫാരിസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായാണ് വിവരം.
തുടർ നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുളളൂവെന്ന് പൊലീസ് അറിയിച്ചു.