ഒരു ഗുഹ ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്നതിന്റെ നേർക്കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്‌സ്. നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഗുണാ കേവ്‌സിന്റെ അകത്തളങ്ങളിൽ കുടുങ്ങി പോയ ഒരാളുടെ അതിജീവനത്തിന്റെ കഥ പറയുന്ന മഞ്ഞുമ്മൽ ബോയ്‌സ് ബോക്‌സോഫീസിൽ 200 കോടിയും കടന്ന് കുതിച്ചു കൊണ്ടിരിക്കുകയാണ്. സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ചിദംബരത്തിന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്.
മികച്ച ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് സിനിമ സമ്മാനിച്ചത്. ഒരു ചിത്രം സിനിമാ പ്രേമികൾക്ക് മുമ്പിലെത്തുമ്പോൾ അതിൽ അഭിനയിച്ചവരും സാങ്കേതിക മികവുകളും മാത്രമായിരിക്കും പലപ്പോഴും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയെ ഒരു യഥാർത്ഥ ചിത്രമാക്കുന്നത് അതിലെ ഗുണാ കേവിന്റെ സെറ്റുകൾ തന്നെയാണ്. അതൊരുക്കിയ കലാകാരന്മാരെയും ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് സിനിമയുടെ കലാസംവിധായകൻ.
അജയൻ ചാലിശേരിയുടെ നേതൃത്വത്തിലായിരുന്നു സിനിമയുടെ സെറ്റിന്റെ നിർമ്മാണം. അതിഭീകരന്മാർ എന്നാണ് അദ്ദേഹം സഹപ്രവർത്തകരെ വിശേഷിപ്പിച്ചിരിക്കുന്നത്. താൻ മനസിൽ കാണുന്നതിന് ജീവൻ നൽകിയത് ഇവരാണെന്നും അവരുടെ അർപ്പണത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ ഓരോ സെറ്റുമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. സെറ്റിലെ ഇലക്ട്രീഷൻമാർ, പെയിന്റർമാർ, വെൽഡിംഗുമാർ തുടങ്ങി ഓരോ കലാകരന്മാരുടെയും ചിത്രങ്ങളും പങ്കുവച്ചു കൊണ്ടായിരുന്നു അവരെ പരിയചയപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്‌സ് പ്രദർശനത്തിനെത്തിയത്. സിനിമ ഇറങ്ങി ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയെത്തുതത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും മഞ്ഞുമ്മൽ ബോയ്‌സാണ്.