മുസാഫർപൂർ : ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടിയ യുവതി ഇപ്പോൾ കാമുകനെതിരെ പരാതിയുമായി രംഗത്ത് . ബീഹാറിലെ മുസാഫർപൂരിൽ, സിവായ് പട്ടി സ്വദേശിയായ അഞ്ചൽ കുമാരിയാണ് കഴിഞ്ഞ ഏപ്രിലിൽ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് . മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായി കോടതിയിൽ വെച്ച് കാമുകൻ ഗുഡ്ഡു കുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ 8 മാസം ഗർഭിണിയായ തന്നെ കാമുകനും , വീട്ടുകാരും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് യുവതിയുടെ പരാതി . ഭർത്താവ്, ഭർതൃമാതാവ് ,ഭർതൃപിതാവ് , , ഭർതൃസഹോദരി എന്നിവർക്കെതിരെയാണ് തിരൂട്ട് റേഞ്ച് ഐജി ഓഫീസിലെത്തി യുവതി പരാതി നൽകിയത്.
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ ഭർത്താവ് ഗുഡ്ഡു തന്നെ പീഡിപ്പിക്കാൻ തുടങ്ങി. ഇയാൾ നിത്യവും ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു വെന്നും യുവതി പരാതിയിൽ പറയുന്നു.
8 മാസം ഗർഭിണിയായപ്പോൾ ഗുഡ്ഡുവും കുടുംബവും അഞ്ചലിനെ വീട്ടിൽ നിന്ന് പുറത്താക്കി. ഡിസംബർ 18-ന് വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പോലീസ് തന്നെ അനുനയിപ്പിച്ച് വീണ്ടും ആ വീട്ടിലേക്ക് തിരിച്ചയച്ചുവെന്ന് യുവതി പറയുന്നു. എന്നാൽ വീണ്ടും അവർ തന്നെ മർദ്ദിക്കുകയും , വീട്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു.