ഹൈദരാബാദ്: ഇതരമതസ്ഥനായ ഭർത്താവിനൊപ്പം ചാർമിനാർ കാണാനെത്തിയ ദമ്പതികളെയും കുഞ്ഞിനെയും മർദ്ദിച്ച് മതമൗലികവാദികൾ. ബുർഖ ധരിച്ചാണ് യുവതിയെത്തിയത്. ഇവരിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങൻ ശ്രമിച്ച അക്രമികൾ യുവാവിനെ പൊതിരെ തല്ലി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അക്രമികളിൽ ഒരാൾ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.ചാർമിനാറിന് മുന്നിൽ വച്ചായിരുന്നു ഇവരുടെ ആക്രമണം.
‘മുസ്ലീം യുവതി ഹിന്ദു യുവാവായ രാജേന്ദറിനെയാണ് വിവാഹം ചെയ്തതെന്നും നിനക്കൊരു മുസ്ലീമായിരുന്നിട്ട് ഇത്തരം പ്രവൃത്തി ചെയ്യാൻ നാണമില്ലെയെന്നും” അക്രമികൾ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. ‘നാണമുണ്ടെങ്കിൽ ബുർഖ അഴിച്ചുമാറ്റി കറങ്ങിനടക്കണമെന്നും” ഇവർ യുവതിയെ ഭീഷണിപ്പെടുത്തുന്നുണ്ട്.
യുവാവിനെ അടിക്കുമ്പോൾ കുഞ്ഞിനും മർദ്ദനമേൽക്കുന്നുണ്ട്. ഇതോടെ കുട്ടി വാവിട്ട് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ഇവരിൽ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസിന് പരാതി നൽതി. ചാർമിനാർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഐപിസി 323,504,295 വകുപ്പുകളിട്ടാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഒരു കൂട്ടം ആൾക്കാർ ഭാര്യക്കൊപ്പം നടന്നുപോയ തന്റെ പേര് ചോദിക്കുകയും ഹിന്ദുവാണെന്ന് അറിഞ്ഞതോടെ മർദ്ദിക്കുകയുമായിരുന്നു എന്നാണ് രാഹുലിന്റെ പരാതി.
#Charminar police booked a case against a group who harassed and assaulted an interfaith couple. Case registered u/s 323 (voluntarily causing hurt), 504 (intentional insult to provoke), and 295 (intent to insult religion) of the IPC and JJ act. #Hyderabad pic.twitter.com/Wzf0RfIUmK
— Dilip kumar (@7dkchoudhary) March 28, 2024
“>