ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും പഴയകാല കോൺഗ്രസിന്റെ സംസ്കാരമാണെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. സ്വാർത്ഥ താല്പര്യങ്ങൾക്കായി വാദിക്കുന്ന കോൺഗ്രസിന് രാഷ്ട്രത്തോട് പ്രതിബദ്ധത ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജുഡീഷ്യറിയെയും കോടതിവിധികളെയും സ്വാധീനിക്കാന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തില്‍ സമ്മര്ദമുണ്ടാകുന്നുവെന്ന് ആരോപിച്ച് അറുനൂറിലധികം അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തെഴുതിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
ജുഡീഷ്യറിയുടെ സമഗ്രത ദുര്‍ബലപ്പെടുത്തുന്നതിനായി പ്രത്യേക താല്പര്യത്തോടെ ഒരു സംഘം പ്രവർത്തിക്കുന്നെന്ന് ആരോപിച്ചാണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തയച്ചത്. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിലും സമ്മർദ്ദം ചെലുത്തുന്നെന്നാണ് കത്തിൽ പറയുന്നത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി കോടതിവിധികളെ അട്ടിമറിക്കാനും കോടതിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കമാണിതെന്നായിരുന്നു കത്തിലെ സാരാംശം. ഈ കത്ത് സഹിതം പങ്കുവച്ചായിരുന്നു പ്രധാനമന്ത്രി അഭിഭാഷക സംഘത്തെ പിന്തുണച്ചത്.
‘മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും പഴയകാല കോൺഗ്രസിന്റെ സംസ്കാരമാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി ‘പ്രതിബദ്ധതയുള്ള ജുഡീഷ്യറിക്കായി’ വാദിക്കുന്ന ഇവര്‍ക്ക് രാഷ്ട്രത്തോട് ഒരു പ്രതിബദ്ധതയുമില്ല. സ്വാർത്ഥ താല്പര്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്നും പ്രതിബദ്ധത ആഗ്രഹിക്കുന്നവരാണ് കോൺഗ്രസുകാർ. 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറഞ്ഞതിൽ അതിശയിക്കാനൊന്നുമില്ല.’- പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
To browbeat and bully others is vintage Congress culture.
5 decades ago itself they had called for a “committed judiciary” – they shamelessly want commitment from others for their selfish interests but desist from any commitment towards the nation.
No wonder 140 crore Indians… https://t.co/dgLjuYONHH
— Narendra Modi (@narendramodi) March 28, 2024