ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാളിന് തുടരാൻ കഴിയില്ലെന്ന് നിയമ വിദഗ്ധർ. ഭരണഘടനയിലോ നിയമങ്ങളിലോ വിലക്കുകൾ ഇല്ലെങ്കിലും പ്രയോഗികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് കെജ്‌രിവാളിന് അസാധ്യമാണെന്ന് നിയമ വിദ്ഗധർ പറയുന്നു. ഭരണഘടനാപരമായ വീഴ്ചയുണ്ടായാൽ രാഷ്‌ട്രപതി ഭരണത്തിന് കീഴിലാകും ഡൽഹി.
‘ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വ്യക്തി മുഖ്യമന്ത്രിയായി തുടരുന്നതിന് ഭരണഘടനയിൽ പ്രത്യേക വ്യവസ്ഥകളൊന്നുമില്ല. പക്ഷേ അത് പ്രായോഗികമായി അസാധ്യമാണ്.’ കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അറസ്റ്റിലായിരുന്നപ്പോഴും ജയിലിൽ നിന്ന് ഭരണം നടത്താമെന്നായിരുന്നു വിചാരിച്ചത്. പിന്നീട് സാധ്യമല്ലാതെ വന്നപ്പോഴാണ് ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി ലാലു ഭരണം നടത്തിയതെന്ന് മുതിർന്ന അഭിഭാഷകൻ അജിത് സിൻഹ പറഞ്ഞു
ജയിലിനുള്ളിൽ നിന്ന് ഭരണനിർവ്വഹണം നടത്താൻ കെജ്‌രിവാളിന് മതിയായ രീതിയിൽ സാധിച്ചെന്ന് വരില്ല. കാരണം സുതാര്യമായ ഭരണം ഉറപ്പുവരുത്തുന്നതിനായി കെജ്‌രിവാളിന് എപ്പോഴും കോടതിയെ സമീപിക്കേണ്ടി വരും. മന്ത്രിസഭാ യോഗങ്ങൾ പോലും വിളിക്കാനാവില്ല. മുതിർന്ന അഭിഭാഷകനും മുൻ എസ്സിബിഎ
പ്രസിഡന്റുമായ വികാസ് സിംഗ് കൂട്ടിച്ചേർത്തു.