തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്കൂളിലെ ആദ്ധ്യാപികയുടെയും കാണാതാകലും തുടർന്നുണ്ടായ അസ്വഭാവിക മരണവും വിരൽ ചൂണ്ടുന്നത് ബ്ലാക്ക് മാജിക്കിന്റെ ഇരുട്ടറകളിലേക്ക്. അഭ്യസ്തവിദ്യരും സാമ്പത്തിക ഭദ്രതയുമുള്ളവരെ കെണിയിൽപ്പെടുത്തിയതാണോ അതോ മറ്റെന്തെങ്കിലും കാരണത്തിന്റെ പേരിൽ ഇവർ തന്നെ തീരുമാനിച്ചതാണോ ഇത്തരത്തിലാെരു അന്ത്യമെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അരുണാചലിലെ ഹോട്ടൽ മുറിയിലാണ് കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുകയാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടേയും ബന്ധുക്കളുടെ ഫോൺ നമ്പര്‍ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു.
കൈയിലുണ്ടാക്കിയ മുറിവിൽ നിന്ന് രക്തം വാർന്നാണ് മരണമെങ്കിലും ശരീരമൊട്ടാകെ വ്യത്യസ്ത മുറിവുകളുള്ളതാണ് പൊലീസിനെ കുഴക്കുന്നത്. ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഗൂഗുൾ സർച്ചുകളും വഴിതുറക്കുന്നത് ബ്ലാക്ക് മാജിക്കിലേക്കും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ആശങ്ങളിലുമാണ്. ദേവിയും സുഹൃത്തുക്കളും ബ്ലാക് മാജിക്കിന്റെ ഇരകളെന്നാണ് ബന്ധുവായ സൂര്യകൃഷ്ണ മൂർത്തിയുടെ വെളിപ്പെടുത്തൽ. ഈ പരാമർശവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ 27നാണ് ആര്യയെ കാണാനില്ലെന്ന് കാട്ടി പിതാവ് വട്ടിയൂര്‍കാവ് പൊലീസിന് പരാതി നൽകുന്നക്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യയും ദേവിയും തമ്മിലുള്ള ബന്ധം വെളിപ്പെടുന്നത്. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ ദമ്പതികൾ സമാന ദിവസങ്ങളിൽ വിനോദയാത്രയ്‌ക്ക് പോയെന്ന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ഗുവാഹത്തിയിലേക്ക് ഇവർ വിമാന ടിക്കറ്റെടുത്തെന്ന് കണ്ടെത്തി.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലൻ മാധവൻ- ക്രൈസ്റ്റ് നഗറിലെ അദ്ധ്യാപിക ലത ദമ്പതികളുടെ ഏക മകളാണ് ദേവി. ഭര്‍ത്താവ് നവീൻ തോമസ് കോട്ടയം മീനടം സ്വദേശി എൻ.എ തോമസിന്‍റെയും അന്ന തോമസിന്റെയും മകനാണ്. മേലത്തുമേലെ സ്വദേശി അനിൽകുമാറിന്‍റെ മകൾ ആര്യ ചെമ്പക സ്കൂളിലെ അദ്ധ്യാപികയാണ്.