ഇസ്ലാമാബാദ് : പാകിസ്താനിലെ ജമിയത്ത് നേതാവ് നൂർ ഇസ്ലാം നിസാമി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വടക്കൻ വസീറിസ്ഥാനിലെ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള മിറാൻഷായിലാണ് സംഭവം. ജമിയത്ത് ഉലമ ഇ ഇസ്ലാം ഫസലിന്റെ പ്രമുഖ നേതാവായ നിസാമി പാകിസ്താന്റെ സ്വാധീനമുള്ള നേതാവായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മിറാൻഷാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് പാകിസ്താൻ പോലീസ് പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ മാസങ്ങളിൽ പാകിസ്താനിൽ നിരവധി മതമൗലിക പുരോഹിതരും ഭീകരരും കൊല്ലപ്പെട്ടിരുന്നു.സെൻ്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (സിആർഎസ്എസ്) പുറത്തുവിട്ട റിപ്പോർട്ടിൽ, 2024-ന്റെ ആദ്യ പാദത്തിൽ പാകിസ്താനിൽ 245 ഭീകരാക്രമണങ്ങളും, ഭീകരവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 432 മരണങ്ങളും ഉണ്ടായതായി പറയുന്നു . ഖൈബർ-പഖ്തൂൺഖ്വ (കെ-പി), ബലൂചിസ്ഥാൻ പ്രവിശ്യകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 92% മരണങ്ങളും 86% ആക്രമണങ്ങളും ഈ കാലയളവിൽ സംഭവിച്ചു.