ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ. ബഹിരാകാശ രംഗത്തെ ഏതൊരു ശ്രമങ്ങൾക്കും ഇന്ത്യയ്‌ക്ക് റഷ്യയുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രയാൻ 3 ദൗത്യവും അതിന് മുന്നോടിയായി നടന്ന സഹകരണ ശ്രമങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.
” ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വിജയത്തെ ഇന്ത്യ എല്ലാക്കാലത്തും പിന്തുണയ്‌ക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ രാകേഷ് ശർമ്മയുടെ നേട്ടങ്ങൾ എടുത്ത് പറയേണ്ടതാണ്. സ്വയം വികസിക്കുന്നതിനൊപ്പം ഉപഗ്രഹ വിക്ഷേപണ മേഖലയിൽ ഇന്ത്യ മറ്റ് രാജ്യങ്ങൾക്കും സഹായങ്ങൾ നൽകുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങൾ റഷ്യയുടെ അചഞ്ചമായ പിന്തുണ ഉറപ്പ് നൽകുകയാണ്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് മുതൽ തുടങ്ങിയ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിൽ. രണ്ടാമത്തെ ഉപഗ്രഹമായ ഭാസ്‌കര 1979ലാണ് സോലിയറ്റ് യൂണിയൻ വിക്ഷേപിക്കുന്നത്. ഇന്ന് ഇന്ത്യ ഈ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്.
വലിയ നേട്ടങ്ങളാണ് ഈ കാലയളവിനുള്ളിൽ ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രയാൻ 3 എല്ലാം ഈ നേട്ടങ്ങൾക്കിടയിലെ സുപ്രധാന നാഴികക്കല്ലാണ്. ഇന്ന് ഇപ്പോൾ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലും റഷ്യ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാനും, ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനുമെല്ലാം റോസ്‌കോസ്‌മോസിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.