ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോകുന്നത് 'മനുഷ്യത്വപരമായ സന്ദർശനം'; വിചിത്ര കാപ്സ്യൂളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോകുന്നത് ‘മനുഷ്യത്വപരമായ സന്ദർശനം’; വിചിത്ര കാപ്സ്യൂളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 10:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് പ്രതികളിലൊരാളായ സിപിഎം അനുഭാവി ഷെറിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സിപിഎം നേതാക്കൾ‌ ഇയാളുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തത് വലിയ വിവാദത്തിലായ പശ്ചാത്തലത്തിലാണ് ന്യായീകരണ കാപ്സ്യൂളുമായി മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തിയത്.

ബോംബ് നിർമിക്കുന്നതിനെ എതിർക്കുന്നുവെന്ന് പറയുന്ന സിപിഎം തന്നെ, ബോംബ് നിർമിച്ചവർക്ക് വേണ്ടി നിലകൊള്ളുന്ന നിലപാട്, ചർച്ചാവിഷയമായതോടെ പാർട്ടി വലിയ പ്രതിരോധത്തിലായിരുന്നു. എന്നാൽ അസാധ്യ ന്യായീകരണം നൽകി വിമർശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയതെന്നാണ് ആക്ഷേപം. പാനൂർ ഏരിയ പൂർണമായും സിപിഎമ്മിന്റെ ശക്തികേന്ദ്രമായിട്ടും അവിടെ സജീവമായി നടന്നിരുന്ന ബോംബ് നിർമാണത്തെക്കുറിച്ച് യാതൊരു അറിവും ബന്ധവുമില്ലെന്ന വാദം മുഖ്യമന്ത്രിയും ആവർത്തിച്ചു. ബോംബ് നിർമാണം രാഷ്‌ട്രീയമായി എടുക്കേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ വാക്കുകൾ.

ബോംബ് നിർമിക്കുന്നത് അം​ഗീകരിക്കാൻ കഴിയാത്ത കാര്യമാണ്, നടപടിയെടുക്കും. കുറ്റത്തോട് മൃദുസമീപനമില്ല. എന്നാൽ ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയതിൽ അസ്വാഭാവികതയില്ല, നാട്ടിലുള്ള മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ല, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിൽ തെറ്റില്ല, ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാൾക്ക് അന്തിമോപചാരമർപ്പിക്കുന്ന മനുഷ്യത്വപരമായ സന്ദർശനമാണത്. ജാ​ഗ്രതക്കുറവുണ്ടായെന്ന ഏരിയാ സെക്രട്ടറിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് നിരപരാധിയാണെന്ന വിചിത്ര വാദം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനും ഉന്നയിച്ചു. സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. ‌പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ്. ഇയാളെ തെറ്റായി ചിത്രീകരിച്ചു. പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

Tags: CPMBOMB BLASTPinarayi Vijayanpanoor
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies