മുംബൈ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇത്തവണ അഞ്ച് ലക്ഷത്തിലേറെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് നാടിന്റെ പൾസ് അറിഞ്ഞ് ഒപ്പമുള്ളവർ പറയുന്നത് . മുൻപ് കോൺഗ്രസ് കോട്ടയായിരുന്ന നാഗ്പൂരിൽ കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചു. നിതിൻ ഗഡ്കരി രണ്ട് തവണയും നാഗ്പൂരിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി .
ദേശീയ നേതാവായ ഗഡ്കരി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന കേന്ദ്രമന്ത്രിയാണെന്ന് നാട്ടുകാർ പറയുന്നു . നരേന്ദ്ര മോദി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെയും കഴിഞ്ഞ രണ്ട് ടേമുകളിലെ അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡിനെയും അതിജീവിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും സൂചനകളുണ്ട് .
“വിജയത്തിൽ സംശയമില്ല, പക്ഷേ നാഗ്പൂരിൽ ബിജെപിക്ക് 75% വോട്ട് വിഹിതത്തിനായി ഞങ്ങൾ പരിശ്രമിക്കണം,” നാഗ്പൂരിൽ നടന്ന സമ്മേളനത്തിൽ ഗഡ്കരി പറയുന്നു. ഏപ്രിൽ 19 ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ നാഗ്പൂർ ഉൾപ്പെടുന്നു.
ഗഡ്കരി 2014-ൽ 2.16 ലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത് .ഇത്തവണ അദ്ദേഹം രാപ്പകലില്ലാതെ പ്രചാരണം നടത്തുന്നുണ്ട് . നഗരത്തിന്റെ എല്ലാ കോണുകളിലും റാലികളെ അഭിസംബോധന ചെയ്യുന്നു. “ഗഡ്കരി ജി 65 ശതമാനത്തിലധികം വോട്ട് നേടും. ഞങ്ങളുടെ വോട്ട് ശതമാനം വർദ്ധിക്കുമെന്ന് ഉറപ്പുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രവർത്തനമാണ് അദ്ദേഹത്തിന്റെ വിജയം. “ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.















