പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്‌ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 11:03 am IST
FacebookTwitterWhatsAppTelegram

മുംബൈ: വിവാദമായ പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകക്കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരം.

അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സിബിഐക്ക് കേസ് കൈമാറുന്നത് അനിശ്ചിതമായി വൈകിപ്പിച്ചിരുന്നു. ഇത് രാഹുലിന്റെ ഉപദേശപ്രകാരമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ശിവസേന സെക്രട്ടറിയും വക്താവുമായിരുന്ന കിരൺ പവാസ്‌കറാണ് രാഹുലിന്റെ ഇടപെടൽ തെളിവ് സഹിതം സ്ഥിരീകരിക്കുന്നത്. ‘രാഹുലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് താക്കറെ കേസ് സിബിഐക്ക് കൈമാറാതിരുന്നത് ഇതിന് തെളിവുകളുണ്ട്,’ പവാസ്‌കർ പറഞ്ഞു.

2020 ഏപ്രിൽ 16 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് പാൽഘറിൽ ജുന അഘാഡയിൽ നിന്നുളള രണ്ട് ഹിന്ദു സന്യാസിമാരെയും ഡ്രൈവറെയും നൂറിലേറെ വരുന്ന ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സന്യാസിമാരായ കല്പവൃക്ഷ ഗിരി മഹാരാജ് (70) സുശീൽ ഗിരി മഹാരാജ് (35) അവരുടെ ഡ്രൈവർ നീലേഷ് തെൽഗാഡ്വേരെ എന്നിവരാണ് മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ ഗ്രാമപ്രദേശത്ത് കൊല്ലപ്പെട്ടത്. മറ്റൊരു സന്യാസിയുടെ സമാധി ക്രിയകൾക്കായി മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 2020 മെയ് 24 നു 115 പേരെ മഹാരാഷ്‌ട്ര പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

പൊലീസിന്റെ മുൻപിൽ വച്ചുതന്നെ സന്യാസിമാരെ ക്രൂരമർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്‌ക്കും വിധേയമാക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. പൊലിസ് പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ചുവെന്നും എന്നാൽ അക്രമം അവർക്ക് നേരെയും തിരഞ്ഞതോടെ നിസ്സഹായരായെന്നുമാണ് അന്നത്തെ സർക്കാർ വിശദീകരിച്ചത്. എന്നാൽ പോലീസ് ബോധപൂർവം സന്യാസിമാരെ അക്രമികൾക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്.

സംഭവം നിസാരവൽക്കരിക്കാനുളള ഉദ്ധവ് താക്കറെ സർക്കാരിന്റെ ശ്രമവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്ന കള്ളന്മാർ ആണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം. എന്നാൽ ഇത് വെറുമൊരു തെറ്റിദ്ധാരണയായിരുന്നില്ല, മറിച്ച് ഹിന്ദു സന്യാസിമാരെ ഇല്ലാതാക്കാനുള്ള ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ മിഷണറി സംഘടനകളുടേയും ചില എൻസിപി-ഇടതു നേതാക്കളുടെയും പങ്കും കേസിൽ ഉയർന്നുവന്നിരുന്നു.

സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ധവ് സർക്കാരോ പൊലീസോ കാര്യമായ അന്വേഷണം നടത്തിയില്ല. ഇതോടെ അഖാഡ സന്യാസി നേതൃത്വം കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. എന്നാൽ ഉദ്ധവ് സർക്കാർ ഇതിനു തയാറായില്ല. തുടർന്ന് സംഭവത്തിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജ്ജി സുപ്രീംകോടതിയിലെത്തി. കോടതി മഹാരാഷ്‌ട്ര ഗവൺമെന്റിനോട് പ്രതികരണം ആരാഞ്ഞപ്പോഴും കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിർത്ത് ഉദ്ധവ് സർ്ക്കാർ സത്യവാങ്മൂലം നൽകി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെയും അസ്വാഭാവിക നടപടികൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉദ്ധവിനും സർക്കാരിലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനും സംഭവത്തിൽ മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

പാൽഘർ സന്യാസിമാരുടെ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കാര്യമായി ഇടപെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുളള നടപടികൾ. കേസ് സിബിഐക്ക് കൈമാറാൻ വിമുഖത കാണിച്ചതും സമയബന്ധിതമായി അന്വേഷണം നടത്താഞ്ഞതുമൊക്കെ വിരൽചൂണ്ടുന്നത് ഈ സംശയത്തിലേക്കാണ്. ഇതിനെല്ലാം പിന്നിൽ കോൺഗ്രസിന്റെയും രാഹുലിന്റെയും ഇടപെടൽ ഉണ്ടെന്നാണ് പവാസ്‌കറിന്റെ പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

Tags: MAHARASHTRARahul GandhiUddhav ThackerayShiv SenaPalghar Sadhu lynching caseKiran Pawaskar
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies