പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്‌ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിവാദമായ പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകക്കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരം.

അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സിബിഐക്ക് കേസ് കൈമാറുന്നത് അനിശ്ചിതമായി വൈകിപ്പിച്ചിരുന്നു. ഇത് രാഹുലിന്റെ ഉപദേശപ്രകാരമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ശിവസേന സെക്രട്ടറിയും വക്താവുമായിരുന്ന കിരൺ പവാസ്‌കറാണ് രാഹുലിന്റെ ഇടപെടൽ തെളിവ് സഹിതം സ്ഥിരീകരിക്കുന്നത്. ‘രാഹുലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് താക്കറെ കേസ് സിബിഐക്ക് കൈമാറാതിരുന്നത് ഇതിന് തെളിവുകളുണ്ട്,’ പവാസ്‌കർ പറഞ്ഞു.

2020 ഏപ്രിൽ 16 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് പാൽഘറിൽ ജുന അഘാഡയിൽ നിന്നുളള രണ്ട് ഹിന്ദു സന്യാസിമാരെയും ഡ്രൈവറെയും നൂറിലേറെ വരുന്ന ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സന്യാസിമാരായ കല്പവൃക്ഷ ഗിരി മഹാരാജ് (70) സുശീൽ ഗിരി മഹാരാജ് (35) അവരുടെ ഡ്രൈവർ നീലേഷ് തെൽഗാഡ്വേരെ എന്നിവരാണ് മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ ഗ്രാമപ്രദേശത്ത് കൊല്ലപ്പെട്ടത്. മറ്റൊരു സന്യാസിയുടെ സമാധി ക്രിയകൾക്കായി മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 2020 മെയ് 24 നു 115 പേരെ മഹാരാഷ്‌ട്ര പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

പൊലീസിന്റെ മുൻപിൽ വച്ചുതന്നെ സന്യാസിമാരെ ക്രൂരമർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്‌ക്കും വിധേയമാക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. പൊലിസ് പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ചുവെന്നും എന്നാൽ അക്രമം അവർക്ക് നേരെയും തിരഞ്ഞതോടെ നിസ്സഹായരായെന്നുമാണ് അന്നത്തെ സർക്കാർ വിശദീകരിച്ചത്. എന്നാൽ പോലീസ് ബോധപൂർവം സന്യാസിമാരെ അക്രമികൾക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്.

സംഭവം നിസാരവൽക്കരിക്കാനുളള ഉദ്ധവ് താക്കറെ സർക്കാരിന്റെ ശ്രമവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്ന കള്ളന്മാർ ആണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം. എന്നാൽ ഇത് വെറുമൊരു തെറ്റിദ്ധാരണയായിരുന്നില്ല, മറിച്ച് ഹിന്ദു സന്യാസിമാരെ ഇല്ലാതാക്കാനുള്ള ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ മിഷണറി സംഘടനകളുടേയും ചില എൻസിപി-ഇടതു നേതാക്കളുടെയും പങ്കും കേസിൽ ഉയർന്നുവന്നിരുന്നു.

സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ധവ് സർക്കാരോ പൊലീസോ കാര്യമായ അന്വേഷണം നടത്തിയില്ല. ഇതോടെ അഖാഡ സന്യാസി നേതൃത്വം കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. എന്നാൽ ഉദ്ധവ് സർക്കാർ ഇതിനു തയാറായില്ല. തുടർന്ന് സംഭവത്തിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജ്ജി സുപ്രീംകോടതിയിലെത്തി. കോടതി മഹാരാഷ്‌ട്ര ഗവൺമെന്റിനോട് പ്രതികരണം ആരാഞ്ഞപ്പോഴും കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിർത്ത് ഉദ്ധവ് സർ്ക്കാർ സത്യവാങ്മൂലം നൽകി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെയും അസ്വാഭാവിക നടപടികൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉദ്ധവിനും സർക്കാരിലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനും സംഭവത്തിൽ മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

പാൽഘർ സന്യാസിമാരുടെ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കാര്യമായി ഇടപെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുളള നടപടികൾ. കേസ് സിബിഐക്ക് കൈമാറാൻ വിമുഖത കാണിച്ചതും സമയബന്ധിതമായി അന്വേഷണം നടത്താഞ്ഞതുമൊക്കെ വിരൽചൂണ്ടുന്നത് ഈ സംശയത്തിലേക്കാണ്. ഇതിനെല്ലാം പിന്നിൽ കോൺഗ്രസിന്റെയും രാഹുലിന്റെയും ഇടപെടൽ ഉണ്ടെന്നാണ് പവാസ്‌കറിന്റെ പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

Tags: MAHARASHTRARahul GandhiUddhav ThackerayShiv SenaPalghar Sadhu lynching caseKiran Pawaskar
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies