പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്‌ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 11:03 am IST
FacebookTwitterWhatsAppTelegram

മുംബൈ: വിവാദമായ പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകക്കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരം.

അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സിബിഐക്ക് കേസ് കൈമാറുന്നത് അനിശ്ചിതമായി വൈകിപ്പിച്ചിരുന്നു. ഇത് രാഹുലിന്റെ ഉപദേശപ്രകാരമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ശിവസേന സെക്രട്ടറിയും വക്താവുമായിരുന്ന കിരൺ പവാസ്‌കറാണ് രാഹുലിന്റെ ഇടപെടൽ തെളിവ് സഹിതം സ്ഥിരീകരിക്കുന്നത്. ‘രാഹുലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് താക്കറെ കേസ് സിബിഐക്ക് കൈമാറാതിരുന്നത് ഇതിന് തെളിവുകളുണ്ട്,’ പവാസ്‌കർ പറഞ്ഞു.

2020 ഏപ്രിൽ 16 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് പാൽഘറിൽ ജുന അഘാഡയിൽ നിന്നുളള രണ്ട് ഹിന്ദു സന്യാസിമാരെയും ഡ്രൈവറെയും നൂറിലേറെ വരുന്ന ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സന്യാസിമാരായ കല്പവൃക്ഷ ഗിരി മഹാരാജ് (70) സുശീൽ ഗിരി മഹാരാജ് (35) അവരുടെ ഡ്രൈവർ നീലേഷ് തെൽഗാഡ്വേരെ എന്നിവരാണ് മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ ഗ്രാമപ്രദേശത്ത് കൊല്ലപ്പെട്ടത്. മറ്റൊരു സന്യാസിയുടെ സമാധി ക്രിയകൾക്കായി മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 2020 മെയ് 24 നു 115 പേരെ മഹാരാഷ്‌ട്ര പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

പൊലീസിന്റെ മുൻപിൽ വച്ചുതന്നെ സന്യാസിമാരെ ക്രൂരമർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്‌ക്കും വിധേയമാക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. പൊലിസ് പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ചുവെന്നും എന്നാൽ അക്രമം അവർക്ക് നേരെയും തിരഞ്ഞതോടെ നിസ്സഹായരായെന്നുമാണ് അന്നത്തെ സർക്കാർ വിശദീകരിച്ചത്. എന്നാൽ പോലീസ് ബോധപൂർവം സന്യാസിമാരെ അക്രമികൾക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്.

സംഭവം നിസാരവൽക്കരിക്കാനുളള ഉദ്ധവ് താക്കറെ സർക്കാരിന്റെ ശ്രമവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്ന കള്ളന്മാർ ആണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം. എന്നാൽ ഇത് വെറുമൊരു തെറ്റിദ്ധാരണയായിരുന്നില്ല, മറിച്ച് ഹിന്ദു സന്യാസിമാരെ ഇല്ലാതാക്കാനുള്ള ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ മിഷണറി സംഘടനകളുടേയും ചില എൻസിപി-ഇടതു നേതാക്കളുടെയും പങ്കും കേസിൽ ഉയർന്നുവന്നിരുന്നു.

സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ധവ് സർക്കാരോ പൊലീസോ കാര്യമായ അന്വേഷണം നടത്തിയില്ല. ഇതോടെ അഖാഡ സന്യാസി നേതൃത്വം കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. എന്നാൽ ഉദ്ധവ് സർക്കാർ ഇതിനു തയാറായില്ല. തുടർന്ന് സംഭവത്തിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജ്ജി സുപ്രീംകോടതിയിലെത്തി. കോടതി മഹാരാഷ്‌ട്ര ഗവൺമെന്റിനോട് പ്രതികരണം ആരാഞ്ഞപ്പോഴും കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിർത്ത് ഉദ്ധവ് സർ്ക്കാർ സത്യവാങ്മൂലം നൽകി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെയും അസ്വാഭാവിക നടപടികൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉദ്ധവിനും സർക്കാരിലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനും സംഭവത്തിൽ മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

പാൽഘർ സന്യാസിമാരുടെ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കാര്യമായി ഇടപെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുളള നടപടികൾ. കേസ് സിബിഐക്ക് കൈമാറാൻ വിമുഖത കാണിച്ചതും സമയബന്ധിതമായി അന്വേഷണം നടത്താഞ്ഞതുമൊക്കെ വിരൽചൂണ്ടുന്നത് ഈ സംശയത്തിലേക്കാണ്. ഇതിനെല്ലാം പിന്നിൽ കോൺഗ്രസിന്റെയും രാഹുലിന്റെയും ഇടപെടൽ ഉണ്ടെന്നാണ് പവാസ്‌കറിന്റെ പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

Tags: MAHARASHTRARahul GandhiUddhav ThackerayShiv SenaPalghar Sadhu lynching caseKiran Pawaskar
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies