ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ക്യാപറ്റൻ ശ്രേയസ് അയ്യർക്ക് അടുത്ത തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. കുറ്റം ആവർത്തിച്ചാൽ പിഴ ഇനിയും കൂടും.
ഈഡൻ ഗാർഡൻസിൽ രണ്ടു വിക്കറ്റിനാണ് രാജസ്ഥാനോട് കാെൽക്കത്ത പരാജയപ്പെട്ടത്. ജോസ് ബട്ലറുടെ അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാന് ആറാം ജയം സമ്മാനിച്ചത്. 60 പന്തിൽ 107 റൺസാണ് താരം നേടിയത്.ബട്ലറുടെ സീസണിലെ രണ്ടാം സെഞ്ച്വറിയായിരുന്നു. അതേസമയം ശ്രേയസ് അയ്യർ ഈ മത്സരത്തിലും നിറം മങ്ങി. 11 റൺസായിരുന്നു സമ്പാദ്യം.
സുനിൽ നരെയ്ന്റെ കന്നി സെഞ്ച്വറിയുടെ ബലത്തിലാണ് കാെൽക്കത്ത കൂറ്റൻ സ്കോർ കുറിച്ചത്. കൊൽക്കത്തയുടെ രണ്ടാം തോൽവിയായിരുന്നു ഇന്നലത്തേത്. ഒരു ഘട്ടത്തിൽ ജയത്തിനരികെ നിന്ന കൊൽക്കത്തയാണ് അവസാന പന്തിൽ തോൽവി വഴങ്ങിയത്.