ന്യൂഡൽഹി : ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നാണ് വിവിധ സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . പാകിസ്താനിലും ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട് . നരേന്ദ്രമോദി മൂന്നാം തവണയും ഇന്ത്യയുടെ അധികാരം ഏറ്റെടുക്കുമോ എന്ന് പാകിസ്താനിലെ ജനങ്ങൾക്കൊപ്പം അവിടെയുള്ള നേതാക്കളും ഉറ്റുനോക്കുന്നു.
ഈ സാഹചര്യത്തിൽ പാകിസ്താൻ മുൻ എയർ മാർഷൽ ഷഹ്സാദ് ചൗധരി, പാക് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ മോദിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് . 2014ൽ അധികാരത്തിൽ വന്നതു മുതൽ നരേന്ദ്രമോദിയുടെ പാകിസ്താനുമേൽ വലിയ സമ്മർദം സൃഷ്ടിക്കുകയാണെന്ന് ഷഹ്സാദ് ചൗധരി പറഞ്ഞു. മോദിയുടെ രണ്ട് ഭരണകാലത്തും പാകിസ്താൻ കശ്മീരിനെ കുറിച്ചുള്ള നിലപാടിൽ മാറ്റം വരുത്തിയില്ല . കാശ്മീരിന് വേണ്ടി ശബ്ദമുയർത്തിക്കൊണ്ടേയിരുന്നു.
ഇത് മോദിയുടെ അവസാന ടേമായിരിക്കും . ആർട്ടിക്കിൾ 370, അയോദ്ധ്യ തുടങ്ങി എല്ലാ കാര്യങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. അവർക്ക് പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിയും. പ്രധാനമന്ത്രി മോദി ഇനി അധികാരത്തിൽ വന്നാൽ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാനാകും . നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിലേറുന്നത് തടയുക എന്നത് പ്രയാസമാണ്. സഖ്യത്തിന് ശേഷവും പ്രതിപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഷഹ്സാദ് ചൗധരി പറഞ്ഞു.