തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വേണ്ടി പണം നൽകിയെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ചാണ് ബിജുരമേശിനെ തടഞ്ഞത്. അടൂർ പ്രകാശിന് വേണ്ടി പണം നൽകിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
ഡിവൈഎഫ്എയുടെ ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് സ്ക്വാഡെത്തി പരിശോധനയും നടത്തി. അരുവിക്കര വടക്കേമലയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്. സംഭവത്തെ തുടർന്ന് വ്യവസായി ബിജു രമേശിനെ പൊലീസ് അരുവിക്കര സ്റ്റേഷനിലേക്ക് മാറ്റി.