കൊച്ചി : ശ്രീരാമനെയും അയോദ്ധ്യ രാംലല്ലയെയും തൃശൂർ പൂരത്തിന്റെ അവതരിപ്പിച്ചതിനെ എതിർക്കുന്നവരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . കുടമാറ്റത്തിൽ രാമന്റെ വിവിധ രൂപങ്ങൾ ഉയർന്നതിന് ശേഷം പലർക്കുമിടയിൽ അസഹിഷ്ണുതയുണ്ടാവുകയും ഇതിന്റെ ഭാഗമായി പലരും ഇത് ചൂണ്ടിക്കാട്ടി പോസ്റ്റിടുകയും ചെയ്യുന്നുണ്ട് . അത് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ ഹൃദയ വേദനയോടെയാണ് ഇതെഴുതുന്നത്. രാമനെയും അയോധ്യയിലെ രാംലല്ലയെ തന്നെയും തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ അവതരിപ്പിച്ചതിനെ എതിർത്ത് അസഹിഷ്ണുതയോടെ പോസ്റ്റിടുന്ന നിരവധിപ്പേരെ കണ്ടു. അവരോട് സ്നേഹത്തിന്റെ ഭാഷയിൽ ഒരു അഭ്യർത്ഥന. നിർത്തി നിർത്തി ഉച്ചത്തിൽ നീട്ടി കരയെടാ കമ്മി സുടുക്കളേ. എന്നാലല്ലേ ഭാവം വരൂ?‘ എന്നാണ് ശ്രീജിത്ത് പണിക്കർ കുറിച്ചത്.
തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ ഇത്തവണ ചന്ദ്രയാൻ, രാംല്ലല്ല, വില്ലുകുലച്ച ശ്രീരാമചന്ദ്രൻ, അമ്പും വില്ലും കയ്യിലേന്തി നിൽക്കുന്ന രാമൻ, അയോദ്ധ്യ രാമക്ഷേത്രവും രാമനും എന്നിങ്ങനെ പല തരത്തിലുള്ള രൂപങ്ങൾ ഉയർന്നിരുന്നു.എന്നാൽ കുടമാറ്റത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വിദ്വേഷ പരാമർശങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് രാത്രി പോലീസിന്റെ നേതൃത്വത്തിൽ നിയന്ത്രണം കടുപ്പിച്ചതും പൂരം ചടങ്ങുകൾ ചരിത്രത്തിലാദ്യമായി പ്രതിസന്ധിയിലേക്ക് നീങ്ങിയതും .