മൊറാദാബാദ് ; മതപരിവർത്തനം നടത്തി മുസ്ലീം യുവാവിനെ വിവാഹം കഴിച്ച യുവതി മരണത്തോട് മല്ലിട്ട് ചികിത്സയിൽ . ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ഗൽഷാഹീദ് എന്ന പ്രദേശത്താണ് സംഭവം . ഹർഷദ എന്ന യുവതിയാണ് കോമ സ്റ്റേജിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് . ഭർത്താവ് മുഹമ്മദ് ഫുസൈൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു .
പബ്ജി കളിക്കിടെയാണ് മുംബൈ സ്വദേശിനിയായ ഹർഷദ മുഹമ്മദ് ഫുസൈലിനെ പരിചയപ്പെടുന്നത് . 7 വർഷം മുമ്പ് അടുത്ത ബന്ധുവിനെ വിവാഹം കഴിച്ച ഹർഷദയ്ക്ക് ആ ബന്ധത്തിൽ ഒരു മകനുണ്ട്. പിന്നീട് ഭർത്താവുമായി വിവാഹമോചനം നേടി. ഇതിനിടെയാണ് മുഹമ്മദ് ഫുസൈലിനെ പരിചയപ്പെടുന്നത് . പ്രണയം തുടങ്ങിയതോടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ഹർഷദ ഇസ്ലാം മതം സ്വീകരിച്ചു . സീനത്ത് ഫാത്തിമ എന്ന് പേര് മാറ്റി , മുഹമ്മദ് ഫുസൈലിനെ വിവാഹം കഴിച്ചു. ഏകദേശം ഒരു വർഷം മുമ്പ് ഇരുവർക്കും ഒരു മകളും ജനിച്ചു . ഇതിന് ശേഷമാണ് ഫുസൈൽ ഹർഷദയെ ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് ഹർഷദയുടെ വീട്ടുകാർ പറയുന്നു.
ഫുസൈൽ പെൺകുട്ടിയെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന ചില ആശുപത്രികളിൽ എത്തിച്ചതായും ഇതിലൂടെ വലിയ വരുമാനമാണ് ഫുസൈലിന് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട് .
ഏപ്രിൽ 15 ന് ഹർഷദ അമ്മ മാധുരിയെ വിളിച്ചു ഫുസൈൽ തന്നെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പറഞ്ഞു. ഇതിനു പിന്നാലെയാണ് മകളെ മൊറാദാബാദിലെ വിവേകാനന്ദ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിഞ്ഞതെന്ന് സീനത്തിന്റെ അമ്മ അറിഞ്ഞു.
ആശുപത്രിയിലെത്തിയ ബന്ധുക്കളോട് ഹർഷദ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ഫുസൈൽ പറഞ്ഞത് . തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു .മുഹമ്മദ് ഫുസൈലിനും പിതാവ് അസ്ലമിനുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ ഐപിസി 323, 506, 306, 511 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.