ഭോപ്പാൽ: സ്വന്തം കുടുംബസ്വത്തുക്കൾ സ്വന്തമാക്കാൻ വേണ്ടി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പൂർവ്വിക സ്വത്തവകാശ നിയമം റദ്ദാക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി. സ്വന്തം സ്വത്തുക്കളുടെ ഒരംശം പോലും സർക്കാരിലേക്ക് വിട്ടു നൽകാൻ തയ്യാറാവത്തവർ ജനങ്ങളെയും കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മൊറേനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
” കോൺഗ്രസിന്റെ ലക്ഷ്യം സ്വത്തുക്കൾ കൊള്ളയടിക്കുകയെന്നത് മാത്രമാണ്. പൈതൃക സ്വത്താവകാശ നികുതിയുമായി ബന്ധപ്പെട്ട വസ്തുതകൾ നമ്മുടെ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ മരണ ശേഷം പൈതൃക സ്വത്തുക്കൾ സർക്കാരിലേക്ക് പോവാതിരിക്കാൻ പൈതൃക സ്വത്താവകാശ നിയമം പോലും അവർ റദ്ദാക്കി. ഇപ്പോൾ രാജ്യത്തെ ജനങ്ങളുടെ സ്വത്തുക്കൾ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ മരണത്തിന് ശേഷമാണ് രാജീവ് പൈതൃക സ്വത്തവകാശ നിയമം റദ്ദാക്കിയത്. അതിന് മുമ്പ് വരെ സ്വത്തുക്കളുടെ ഒരു ഭാഗം സർക്കാരിലേക്ക് വിട്ടു നൽകണമെന്ന നിയമമുണ്ടായിരുന്നു. എന്നാൽ കുടുംബസ്വത്ത് സർക്കാരിലേക്ക് വിട്ടു നൽകാൻ താത്പര്യമില്ലത്തതിനാലാണ് രാജീവ് ഈ നിയമം റദ്ദാക്കിയതെന്നും പ്രധാനമന്ത്രി വിമർശിച്ചു. രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ ഇത്രയും നാൾ ഈ സത്യങ്ങൾ ഒളിഞ്ഞിരിക്കുകയായിരുന്നു.