മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ 99,000 വോട്ടുകൾ നേടി അപരൻ. നാസിക് ജില്ലയിലെ ഗംഗവാഡി സ്വദേശിയായ ബാബു സാദു ഭാഗ്രെയാണ് 99,000 വോട്ടുകൾ നേടിയത്. മഹാരാഷ്‌ട്രയിലെ ദിന്തോരി മണ്ഡലത്തിൽ നിന്നാണ് ഇയാൾ വോട്ടുകൾ നേടിയത്.
എൻസിപി സ്ഥാനാർത്ഥിയായ ഭാസ്കർ മുരളിധർ ഭാഗ്രെയുടെ അപരനായാണ് ഇയാൾ മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സര രംഗത്തിറങ്ങിയത്.
ഭാസ്കർ മുരളിധർ ഭാഗ്രെക്കെതിരെ ബിജെപി സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ ഭാരതി പവാറാണ് മത്സരിച്ചത്. അപരനായ സ്വാതന്ത്ര്യ സ്ഥാനാർത്ഥിക്ക് വോട്ട് മറിഞ്ഞതോടെ എൻഡിഎ സ്ഥാനാർത്ഥി ഭാരതി പവാറിന് വലിയ തിരിച്ചടിയാണുണ്ടായത്.
4,40,541 വോട്ടുകളാണ് ഭാരതി പവാർ നേടിയത്. ഓരോ ഘട്ട വോട്ടെണ്ണൽ കഴിയുമ്പോഴും അപരനായ ബാബു സാദു ഭാഗ്രെ കൂടുതൽ വോട്ട് നേടി മുന്നേറിയിരുന്നു.















