ചിത്കുൾ തടാകത്തിൽ 10 ടൺ മീനുകൾ ചത്തുപൊങ്ങിയത് പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തി. ഹൈദരാബാദിലെ പടഞ്ചേരു മണ്ഡലിലാണ് ദാരുണ സംഭവം. രാസമാലിന്യത്തെ തുടർന്നാണ് മീനുകൾ ചത്തുപൊങ്ങിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിക്കുകയും കാരണം അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ ഒരു കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
2023 മൺസൂണിൽ 1.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് തടാകത്തിൽ നിക്ഷേപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും തടാകം സന്ദർശിച്ചിരുന്നു. തടാകത്തിൽ ഓക്സിജന്റെ അളവ് സാധാരണയേക്കാൾ കുറവായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ലാബ് റിപ്പോർട്ട് കണ്ടാലേ കൃത്യമായ കാരണം കണ്ടെത്താനാകൂവെന്ന് അധികൃതർ പറഞ്ഞു.
നൂറിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ചിത്കുൾ ഗ്രാമത്തിലെ ഈ തടാകത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നത്. ജലമലിനീകരണം മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട തങ്ങളെ സഹായിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
Approximately 10 tonnes of fish have died in the lake of Chitkul village in the Patancheru mandal.
Locals suspect that the fish died due to the contamination of the lake with chemical waste materials.#Fish #Patancheru #ChitkulLake pic.twitter.com/YMDxte8P56
— IndiaToday (@IndiaToday) June 27, 2024















