നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ്! മരുഭൂമിയിലെ കനലോർമ്മകൾ സീവുഡ്‌സ് സമാജത്തിലെ വായനക്കാരോട് പങ്കുവെച്ച് നജീബ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ്! മരുഭൂമിയിലെ കനലോർമ്മകൾ സീവുഡ്‌സ് സമാജത്തിലെ വായനക്കാരോട് പങ്കുവെച്ച് നജീബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 10:33 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സീവുഡ്‌സ് മലയാളി സമാജത്തിലെ വായനക്കാരുമായി ഓൺലൈനിലൂടെ സംസാരിച്ച് ആടുജീവിത്തതിലെ യഥാർത്ഥ നജീബ്. മരുഭൂമിയിലെ നരകതുല്യമായ ഓർമകൾ ഇന്നും മനസിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്നും ചില രാത്രികളിൽ ഉറക്കത്തിൽ ഞെട്ടി ഉണരാറുണ്ടെന്നും നജീബ് വായനക്കാരോട് പറഞ്ഞു. സീവുഡ്‌സ് മലയാളി സമാജത്തിന്റെ സംവാദത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു നജീബ്.

‘എല്ലാ പ്രവാസ ജീവിതവും ആയാസമേറിയതാണ്. മുംബൈക്കാരും പ്രവാസ ജീവിതം അനുഭവിക്കുന്നവരാണ്. രണ്ടു വർഷത്തിലധികം ചോര നീരാക്കി മരണത്തിനോട് മല്ലടിച്ചു പണിയെടുത്തിട്ടും സമ്പാദ്യവുമില്ലാതെയാണ് വീട്ടിലെത്തിയത്. അവിടെ ആയിരുന്ന സമയത്ത്, മതിയായ വെള്ളമോ, ഭക്ഷണമോ നല്ല ആരോ​ഗ്യമോ ഇല്ലായിരുന്നു. വീട്ടുകാരുമായി ബന്ധമില്ലാതെ ജീവിച്ച അവസ്ഥ ഓർക്കുമ്പോൾ നെഞ്ചിലൊരു പിടയലാണ്.

എട്ടു മാസം ഗർഭിണിയായ ഭാര്യ നാട്ടിലാണ്. സൗദി അറേബ്യയിലെ ഏതോ മണൽക്കാട്ടിൽ നരകിച്ചു തീർത്ത ജീവിതത്തെ നോവലിലൂടെയാണ് കൂടുതൽ പകർത്തിയത്. ബ്ലെസി സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ സിനിമയിൽ മുഴുവൻ യാതനകൾ ചിത്രീകരിക്കാൻ സമയത്തിന്റെ പരിമിതി കൊണ്ട് സാധിച്ചിട്ടില്ല.

സിനിമ വന്നതിനു ശേഷം അഞ്ചു വയസു പ്രായമുള്ള കുട്ടികൾ വരെ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. അതിലുപരി ആടുജീവിതം എന്ന നോവൽ വായനപ്രക്രിയയെ പുഷ്ടിപ്പെടുത്തി എന്നതിൽ സന്തുഷ്ടനാണ്. ധാരാളം വായനകൾ ഉണ്ടാവേണ്ടതാണ്. പൃഥ്വിരാജും സംഗീത സംവിധായകൻ എ ആർ റഹ്‌മാനും പതിനഞ്ചു ലക്ഷം വീതം തന്നിരുന്നു. ഉദ്ഘാടന പരിപാടികളിലൂടെ അഞ്ചു ലക്ഷം കൂടെ സമ്പാദിക്കാനായത് ജീവിതത്തെ മാറ്റി മറിച്ചു.

നോവൽ ഉണ്ടാവാൻ കരണഭൂതനായത് ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയായ സുനിൽകുമാറാണ്. നിസ്സാര കാര്യങ്ങൾക്കു ജീവിതം അവസാനിപ്പിക്കുന്ന യുവതലമുറ തന്റെ ദുരിതത്തിന്റെ കഥ ഓർക്കുന്നത് നല്ലതാണ്. എത്ര വലിയ പ്രതിസന്ധിയിൽ പെട്ടാലും പ്രതീക്ഷ കൈവെടിയരുത്. പതറാതെ പൊരുതണം. അത്തരത്തിൽ പൊരുതുന്നവർക്ക് സർവ്വശക്തന്റെ അദൃശ്യമായ കൈകൾ നമ്മെ രക്ഷിക്കും.’- നജീബ് പറഞ്ഞു.

പ്രവാസജീവിതത്തിൻ്റ കിനാവും കണ്ണീരും അറിയുന്ന മുംബൈയിലേക്ക്‌ വരാൻ ഏറെ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് നജീബ് തന്റെ വാക്കുകൾ ഉപസംഹരിച്ചത്. നാല് വർഷം മുമ്പാണ്. സീവുഡ്‌സ് മലയാളി സമാജത്തിലെ ‘ഗോപ്യേ’ എന്ന് വിളിക്കുന്ന ലൈബ്രേറിയൻ ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ വായനക്കാർക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് നിരവധി വായനക്കാർ നോവൽ വാങ്ങുകയും അത് പലരുമായി പങ്കുവെയ്‌ക്കുകയും ചെയ്തു. ആ കുറിപ്പ് വായിച്ചു നിരവധി വായനക്കാർ നജീബിനെയും ബെന്യാമിൻ എന്ന എഴുത്തുകാരനെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനെ തുടർന്നാണ്, സീവുഡ്‌സ് മലയാളി സമാജത്തിന്റെ സംവാദത്തിൽ നജീബ് പങ്കെടുത്തത്.

ബെന്യാമിൻ തന്റെ കഥയിലെ നായകൻ ഷുക്കൂർ അല്ലെന്നും നജീബാണെന്നും അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന പ്രസ്‌താവന ആമുഖമായി ഓർമ്മിപ്പിച്ചാണ് സീവുഡ്‌സ് മലയാളി സമാജത്തിന്റെ സംവാദം ആരംഭിച്ചത്. നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് ആടുജീവിതത്തിന്റെ ആപ്തവാക്യം പറഞ്ഞു സീവുഡ്‌സ് മലയാളി സമാജം ലൈബ്രേറിയൻ സംവാദത്തിന്റെ മറുപടി പ്രസം​ഗത്തിൽ പറഞ്ഞു.

ഗോപിനാഥൻ നമ്പ്യാർ, ബാബു പി എം, ശശിധരൻ നായർ, വത്സല ഗോപിനാഥ്, ജോയിക്കുട്ടി തോമസ്, കെ കുഞ്ഞനന്തൻ, വി ആർ രഘുനന്ദനൻ, ഗോപിനാഥൻ കെ, രാജ എ, എന്നിവർ നജീബുമായുള്ള സംവാദത്തിൽ സംസാരിച്ചു.

Tags: MumbaiaadujeevithamNAJEEB
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies