പിതാവും കുടുംബവും കൊല്ലപ്പെട്ടപ്പോൾ നൽകിയ രക്ഷാകരം; അന്നും ഇന്നും ഷെയ്ഖ് ഹസീനയുടെ സുരക്ഷിത അഭയകേന്ദ്രമായി ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതാവും കുടുംബവും കൊല്ലപ്പെട്ടപ്പോൾ നൽകിയ രക്ഷാകരം; അന്നും ഇന്നും ഷെയ്ഖ് ഹസീനയുടെ സുരക്ഷിത അഭയകേന്ദ്രമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

കലാപ കലുഷിതമായ ബംഗ്ലാദേശിൽ നിന്നും പ്രധാനമന്ത്രി പദം രാജിവച്ച ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് പാർലമെന്റ് സമ്മേളനത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിലേക്ക് വരണമെന്ന് ഷെയ്ഖ് ഹസീന പെട്ടന്ന് അറിയിക്കുകയായിരുന്നുവെന്നാണ് എസ് ജയശങ്കർ പറഞ്ഞത്.

സൈനിക ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം രാജ്യം വിട്ട ഹസീനയ്‌ക്ക് ഇന്ത്യയിൽ അഭയം തേടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇതിന് ഹസീനയെ പ്രേരിപ്പിച്ച ഘടകം ഇരു രാജ്യങ്ങളും നിലനിർത്തിപോരുന്ന നല്ല രീതിയിലുള്ള ഉഭയകക്ഷിബന്ധം മാത്രമല്ല. രാഷ്‌ട്രീയത്തിൽ കാലുറപ്പിച്ചിട്ടില്ലാത്ത കാലത്തും ഒറ്റദിവസം കൊണ്ട് ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ ഹസീനയ്‌ക്ക് രക്ഷാകരം നൽകി ചേർത്തുപിടിച്ച രാജ്യമാണ് ഇന്ത്യ.

1975 ഓഗസ്റ്റ് 15 നാണ് ബംഗ്ലാദേശിന്റെ സ്ഥാപക പിതാവും ബംഗ്ലാദേശ് അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയുടെ പിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. പുതുതായി രൂപീകരിച്ച രാജ്യത്തിന്റെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത് നാലുവർഷം കഴിയുമ്പോഴാണ് ഹസീനയുടെ പിതാവും ഒപ്പം ൧൮ കുടുംബാംഗങ്ങളും വധിക്കപ്പെടുന്നത്. ഇത് രാജ്യത്തെ രാഷ്‌ട്രീയ അസ്ഥിരതയിലേക്കും പട്ടാള ഭരണത്തിലേക്കും തള്ളിവിട്ടു.

ആ സമയത്ത് ഷെയ്ഖ് ഹസീന തന്റെ ഭർത്താവ് എംഎ വസീദ് മിയയ്‌ക്കൊപ്പം പശ്ചിമ ജർമ്മനിയിലായിരുന്നു. മറ്റ് വഴികളൊന്നുമില്ലാതെ, അവർ ഇന്ത്യയിൽ അഭയം തേടി. പാകിസ്താനെതിരെ 1971ൽ നടന്ന ബംഗ്ലാദേശിലെ വിമോചനസമരത്തിൽ നിർണായക പങ്ക് വഹിച്ച രാജ്യം കൂടിയാണ് ഇന്ത്യ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഷെയ്ഖ് ഹസീനയ്‌ക്ക് സഹായഹസ്തം നീട്ടി. അവർക്ക് സുരക്ഷിതത്വവും പാർപ്പിടവും നൽകി. ഡൽഹിയിലാണ് രണ്ട് കുട്ടികളുൾപ്പെടെയുള്ള ഹസീനയുടെ കുടുംബം അതീവ രഹസ്യമായി താമസിച്ചിരുന്നത്. ഹസീനയുടെ ഭർത്താവിന് ജോലി നൽകാനും അന്നത്തെ ഇന്ത്യൻ ഭരണകൂടം തയാറായി.

ഈ കാലഘട്ടം പിന്നീട് ഹസീനയുടെ രാഷ്‌ട്രീയ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ബന്ധങ്ങൾ രൂപീകരിക്കാൻ അവരെ അനുവദിച്ചു. ആറ് വർഷത്തിന് ശേഷം, 1981 മെയ് 17 ന്, ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങി. അവിടെ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ഉയർന്നു. എങ്കിലും ഇന്ത്യയിലെ നേതാക്കളുമായി ശക്തമായ വ്യക്തിബന്ധം ഹസീന കാത്തുസൂക്ഷിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധിയിലും ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിന് പിന്നിലും ഇ സംഭവങ്ങൾക്ക് നിർണായക പങ്കുണ്ട്.

Tags: Sheikh HasinaIndiaSheikh Mujibur RahmanBangladesh protestassassinationAsylum
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies