ജാർഖണ്ഡിനെ രക്ഷിക്കാൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് മമത ബാനർജി; അന്തർ സംസ്ഥാന അതിർത്തി അടയ്ക്കാൻ നിർദേശം; യുക്തിയില്ലാത്ത തീരുമാനമെന്ന് ജെഎംഎം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാർഖണ്ഡിനെ രക്ഷിക്കാൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് മമത ബാനർജി; അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാൻ നിർദേശം; യുക്തിയില്ലാത്ത തീരുമാനമെന്ന് ജെഎംഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 08:57 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ജാർഖണ്ഡിനെ രക്ഷിക്കുന്നതിന് വേണ്ടി ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. രണ്ട് സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും മമത പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളോടും രണ്ട് രീതിയിലാണ് ദാമോദർ വാലി കോർപ്പറേഷൻ സമീപനമെന്നും, ജാർഖണ്ഡ് സുരക്ഷിതമാക്കുന്നതിന് വേണ്ടി ബംഗാളിലേക്ക് വെള്ളം ഒഴുക്കി വിട്ടെന്നും മമത ആരോപിച്ചു.

ജാർഖണ്ഡിനെതിര രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാനും മമത ഉത്തരവിട്ടു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിലെ പ്രധാന മുന്നണികളാണ് തൃണമൂലും ജെഎംഎമ്മും. ഡിവിസി ചെയർപേഴ്‌സൺ എസ് സുരേഷ് കുമാറുമായും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും, വെള്ളം തുറന്ന് വിടരുതെന്ന് പറഞ്ഞതായും മമത പറയുന്നു. വെള്ളപ്പൊക്കത്തിൽ 26 പേർ മരിക്കുന്ന സാഹചര്യമുണ്ടായി. ഇത് അംഗീകരിക്കാനാകില്ലെന്നും മമത വ്യക്തമാക്കി.

അയൽ സംസ്ഥാനത്തെ അണക്കെട്ടിൽ നിന്ന് എത്രത്തോളം വെള്ളം തുറന്നുവിടുന്നു എന്നതിന്റെ യാതൊരു വിശദാംശങ്ങളും ഡിവിസി കൈമാറിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായതിന് പിന്നിൽ ജാർഖണ്ഡ് ആണെന്ന് ആരോപിച്ച് ഇരു സംസ്ഥാനങ്ങളുടേയും അതിർത്തി പൂർണമായും അടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള മറ്റൊരു വാഹനങ്ങളും ഇതുവഴി കടത്തി വിടുന്നില്ല.

ജാർഖണ്ഡിലേക്കുള്ള ട്രക്കുകളും വാഹനങ്ങളും ബംഗാൾ പൊലീസ് തടഞ്ഞതിന് തിരിച്ചടി നൽകുമെന്ന് ഭരണകക്ഷിയായ ജെഎംഎമ്മും മുന്നറിയിപ്പ് നൽകി. ബംഗാളിന്റെ തീരുമാനത്തിൽ യാതൊരു യുക്തിയുമില്ലെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ബംഗാളിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകളും ലോറികളുമെല്ലാം ജാർഖണ്ഡിൽ തടഞ്ഞ് നിര്‍ത്തും. കനത്ത മഴയെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമായ നിലയ്‌ക്ക് മുകളിലേക്ക് എത്തിയിരുന്നു. അപകടനില കവിഞ്ഞതോടെയാണ് അണക്കെട്ട് തുറന്നത്. കൂടുതൽ അപകടങ്ങൾ തടയുകയാണ് ഇതുവഴി ചെയ്തതെന്നും” സുപ്രിയോ ഭട്ടാചാര്യ പറയുന്നു.

ധൻബാദ്-വെസ്റ്റ് ബർദ്വാർ അതിർത്തിയിലാണ് ബംഗാൾ പൊലീസ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. മഴ കൊണ്ട് ഉണ്ടായ വെള്ളപ്പൊക്കമല്ലെന്നും, അതിനാൽ ബംഗാളിലെ ജനങ്ങൾ കഷ്ടപ്പെടേണ്ട ആവശ്യമില്ലെന്നും മമത പറയുന്നു. അതേസമയം വെള്ളം തുറന്നുവിടുമ്പോൾ പാലിക്കേണ്ട എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതെന്നും, കാലാവസ്ഥയെ കുറിച്ചും വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ചും നേരത്തെ തന്നെ എല്ലാ മുന്നറിയിപ്പുകളും നൽകിയിരുന്നതായി കേന്ദ്രമന്ത്രാലയങ്ങളും വ്യക്തമാക്കി.

Tags: TMCmamatha banerjeeHemanth SorenJMM
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies