ലോക ചെസ് ഒളിമ്പ്യാഡിൽ പുരുഷന്മാർക്ക് പിന്നാലെ വനിതകൾക്കും സ്വർണം. ഹംഗറിയിൽ നടക്കുന്ന ടൂർണമെന്റിലെ അവസാന റൗണ്ടിൽ അസർ ബൈജാനെ തോൽപ്പിച്ചാണ് വനിതകൾ സ്വർണമണിഞ്ഞത്. ഹരിക ദ്രോണവല്ലി, ആർ വൈശാലി, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, താനിയ സച്ച്ദേവ്, അഭിജിത് കുൻഡെ (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ടീമിനാണ് മെഡൽ.
വനിതാ വിഭാഗത്തിൽ അസർബൈജാനെതിരെ 3.5– 0.5 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. വനിതകളിൽ ഡി.ഹരിക, വന്തിക, ദിവ്യ എന്നിവർ ജയിച്ചപ്പോൾ വൈശാലി സമനിലപിടിച്ചു. ഒളിമ്പ്യാഡിൽ ഇന്ത്യയുടെ ആദ്യ ഇരട്ട സ്വർണ നേട്ടമാണിത്.
അർജുൻ എറിഗൈസിയും ഡി ഗുകേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്‌ക്ക് യു.എസുമായുള്ള മത്സരത്തിൽ പോയിൻ്റ് നഷ്ടമായതോടെയുമാണ് ഇന്ത്യ ഓപ്പൺ വിഭാഗത്തിൽ കിരീടം ഉറപ്പിച്ചത്.ഗുകേഷ് ഡി, പ്രജ്ഞാനന്ദ ആർ, അർജുൻ എറിഗൈസി, വിദിത് ഗുജറാത്തി, പെൻ്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്.
🇮🇳India wins the 45th FIDE Women’s #ChessOlympiad! 🏆 ♟
Congratulations to Harika Dronavalli, Vaishali Rameshbabu, Divya Deshmukh, Vantika Agrawal, Tania Sachdev and Abhijit Kunte (Captain)! 👏 👏 pic.twitter.com/zsNde0tspo
— International Chess Federation (@FIDE_chess) September 22, 2024
“>















